KeralaLatest NewsNews

കവളപ്പാറ ദുരന്തത്തിന് ഇന്ന് രണ്ട് വയസ്: ആദിവാസി വിഭാഗം ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലെന്ന് സന്ദീപ് വാര്യര്‍

മലപ്പുറം: കവളപ്പാറ ദുരന്തം നടന്ന് ഇന്നേയ്ക്ക് രണ്ട് വര്‍ഷം തികഞ്ഞിട്ടും ദുരന്ത ബാധിതരുടെ ദുരിതത്തിന് മാറ്റമില്ലെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. കവളപ്പാറയ്ക്ക് ഏറെ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

Also Read: കാര്‍ഷിക നിയമം പിന്‍വലിച്ചില്ല,ഹോക്കി ക്യാപ്റ്റന്‍ പാരിതോഷികം നിരസിച്ചു:വ്യാജ വാര്‍ത്തയുമായി രാഹുലിന്റെ ഫാന്‍ പേജ്

കിടപ്പാടം നഷ്ടപ്പെട്ട ആദിവാസി വിഭാഗം ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണെന്നും കൃഷി ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പകരം ഭൂമിയോ നഷ്ട പരിഹാരമോ ലഭിച്ചിട്ടില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കവളപ്പാറയില്‍ ബിജെപി സംഘടിപ്പിച്ച പുഷ്പ്പാര്‍ച്ചനയും അനുസ്മരണ യോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

59 പേരുടെ ജീവനെടുത്ത നിലമ്പൂര്‍ കവളപ്പാറ ദുരന്തത്തിന് രണ്ടു വര്‍ഷം തികയുന്ന ദിവസമായിരുന്നു ഇന്ന്. 2019 ഓഗസ്ത് എട്ടിന് കവളപ്പാറയിലെ മുത്തപ്പന്‍കുന്നിലുണ്ടായ ഉരുള്‍പൊട്ടലില്‍ 59 ജീവനുകള്‍ നഷ്ടപ്പെട്ടു. 11 മൃതദേഹങ്ങള്‍ കണ്ടുകിട്ടിയില്ല. 44 വീടുകള്‍ പൂര്‍ണമായും 64 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ദുരന്തത്തില്‍ വിറങ്ങലിച്ചു നിന്ന ദിവസം കവളപ്പാറയില്‍ എത്തിയിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് ബിജെപി സംഘടിപ്പിച്ച പുഷ്പാര്‍ച്ചനയിലും അനുസ്മരണത്തിലും പങ്കെടുക്കാനെത്തിയപ്പോള്‍ അന്നത്തേതില്‍ നിന്നും ഏറെ മാറ്റമൊന്നും കവളപ്പാറക്ക് സംഭവിച്ചിട്ടില്ല. കിടപ്പാടം നഷ്ടപ്പെട്ട ആദിവാസി വിഭാഗം ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. കൃഷി ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പകരം ഭൂമിയോ നഷ്ട പരിഹാരമോ ലഭിച്ചിട്ടില്ല.

കവളപ്പാറയില്‍ നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ഉദ്ഘാടനം ചെയ്തു. ബിജെപി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്ത്, ജില്ല ജനറല്‍ സെക്രട്ടറി കെ.സി വേലായുധന്‍, നിലമ്പൂര്‍ മണ്ഡലം പ്രസിഡണ്ട് സുധീഷ് ഉപ്പട തുടങ്ങിയവര്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button