ശ്രീനഗർ : കശ്മീരിന്റെ മണ്ണിൽ അക്രമങ്ങൾക്ക് സ്ഥാനമില്ലെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ഭീകരരോടും, അവരെ പിന്തുണയ്‌ക്കുന്നവരോടും ദയകാണിക്കില്ലെന്നും ഭീകരതയിലേക്കും അക്രമങ്ങളിലേക്കും വഴിമാറിയ യുവാക്കൾ തെറ്റ് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ കുട്ടികളെയും യുവാക്കളെയും മതപുരോഹിതർ ശ്രദ്ധിക്കണമെന്നും തെറ്റായ വഴി സ്വീകരിക്കുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കുമെന്നും തെക്കൻ കശ്മീരിലെ പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന്റെ വികസനമാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments