Latest NewsNewsInternational

അഫ്ഗാനിലെ ജനങ്ങളെ താലിബാന്‍ ഭീകരര്‍ക്ക് മുന്നിലേയ്ക്ക് എറിഞ്ഞുകൊടുത്തത് ജോ ബൈഡന്‍ : വിമര്‍ശിച്ച് ട്രംപ് 

ന്യൂയോര്‍ക്ക്: അഫ്ഗാനിലെ ജനങ്ങളെ താലിബാന്‍ ഭീകരര്‍ക്ക് മുന്നിലേയ്ക്ക് എറിഞ്ഞുകൊടുക്കുകയാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ചെയ്തതെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇത് ബൈഡന് സംഭവിച്ച തന്ത്രപരമായ അബദ്ധമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. സേവ് അമേരിക്ക പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ട്രംപ്. പട്ടാളക്കാരെ പിന്‍വലിക്കാന്‍ കൃത്യമായ ഒരു പദ്ധതി ജോ ബൈഡന്‍ നടപ്പാക്കിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. യുദ്ധം കീറിമുറിച്ച അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസിന് യാതൊരു ബഹുമാനവും അര്‍ഹിക്കാത്ത രീതിയിലാണ് ബൈഡന്‍ പട്ടാളക്കാരെ പിന്‍വലിച്ചതെന്നും ട്രംപ് പറഞ്ഞു.

‘ നമ്മള്‍ എല്ലാവരുടെയും ബഹുമാനം ആര്‍ജ്ജിച്ച് പുറത്ത് വരേണ്ടതായിരുന്നു. ഇപ്പോള്‍ ബഹുമാനത്തിന്റെ നേര്‍വിപരീതമാണ് കിട്ടിയത്. കഴിഞ്ഞ വര്‍ഷമാണ് എന്റെ സര്‍ക്കാര്‍ സമാധാന ചര്‍ച്ച തുടങ്ങിയത്. അന്ന് ഒരു അമേരിക്കക്കാരന്‍ പോലും അഫ്ഗാനിസ്ഥാനില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടില്ല. നമ്മുടെ ശക്തമായ സേനയെ പൊടുന്നനെ പിന്‍വലിക്കാനുള്ള ഒരു ഭ്രാന്തമായ തീരുമാനമാണ് ഈ ബൈഡന്‍ കൈക്കൊണ്ടത്. നമ്മള്‍ അവിടെ ഇടപെടാന്‍ നിര്‍ബന്ധിതരായതാണ്. എന്നാല്‍ പുറത്തുവരാന്‍ നമുക്ക് ഒരു സമ്മര്‍ദ്ദവും ഇല്ലായിരുന്നു. എല്ലാം കൃത്യമായ ഒരു പദ്ധതിയനുസരിച്ച് ബൈഡന്‍ ചെയ്യേണ്ടതായിരുന്നു. അല്‍ക്വയ്ദയെ നശിപ്പിക്കാനാണ് യുഎസ് പട്ടാളക്കാര്‍ അഫ്ഗാനിസ്ഥാനില്‍ പോയത്. അത് നടന്നു. പക്ഷെ യുഎസ് പട്ടാളക്കാര്‍ പിന്‍മാറിയപ്പോള്‍ താലിബാന്‍ തീവ്രവാദികള്‍ ഭരണം പിടിച്ചതോടെ അമേരിക്ക പിന്നിലായിപ്പോയി’ – ട്രംപ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button