തിരുവനന്തപുരം : കെഎസ്ആർടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല പാട്ടത്തിന് ബെവ്‌കോയ്‌ക്ക് നൽകാൻ തീരുമാനം. ഉപയോഗിക്കാത്ത കെഎസ്ആർടിസി കെട്ടിടങ്ങളും മദ്യവിൽപ്പന ശാലകൾ ആരംഭിക്കാനായി കൈമാറും. യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനം.
കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ മദ്യഷോപ്പുകൾ തുറക്കാനുള്ള തീരുമാനവുമായി തന്നെ മുന്നോട്ട് പോകുമെന്ന് എംഡി ബിജു പ്രഭാകർ പറഞ്ഞു. ഡിപ്പോയ്‌ക്ക് പുറത്ത് ഔട്ട്‌ലെറ്റുകൾ തുറക്കും. കോർപ്പറേഷൻ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ വിട്ടു നൽകം. നിലവിലുള്ള ഡിപ്പോകൾ ഇതിനായി നൽകില്ല. ബെവ്‌കോയുമായി സഹകരിച്ച് നിർമ്മാണം നടത്തുമെന്ന് സിഎംഡി ബിജു പ്രഭാകർ വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകൾ വഴി മദ്യവിൽപ്പന ആരംഭിക്കുന്നുവെന്നത് ആലോചനയിൽ ഇല്ലെന്നാണ് എക്‌സൈസ് മന്ത്രി എം ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയത്
Post Your Comments