സുല്‍ത്താന്‍പുര്‍: സമാജ്വാദി – ബഹുജന്‍ സമാജ് പാര്‍ട്ടികളുടെ നേതൃത്വത്തിന്‍റെ വിഡ്ഢിത്തം കാരണമാണ് നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയതെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്‍റ് അസദുദ്ദീന്‍ ഒവൈസി. അഖിലേഷ് യാദവിന്‍റെയും മായാവതിയുടെയും വിഡ്ഢിത്തം കാരണം മോദി രണ്ടാമതും പ്രധാനമന്ത്രിയായി എന്ന് അദ്ദേഹം പറഞ്ഞു. യു.പിയിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read:‘സംസ്ഥാനത്ത് കോവിഡിൽ മരിച്ചവരിൽ ഏറെയും വാക്സീൻ എടുക്കാത്തവർ’: പഠനറിപ്പോർട്ട്
തെരഞ്ഞെടുപ്പുകളില്‍ വോട്ട് വിഭജിക്കുന്നയാളാണ് ഒവൈസി യെന്ന് കഴിഞ്ഞ ദിവസം അഖിലേഷ് യാദവും മായാവതിയും വിമർശിച്ചിരുന്നു. ഇതിനു മറുപടി നൽകുകയായിരുന്നു ഒവൈസി. സുല്‍ത്താന്‍പുര്‍ ലോക്സഭ മണ്ഡലത്തില്‍ 2019ല്‍ എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നിട്ടും ബി.ജെ.പി എന്തുകൊണ്ടാണ് ഇവിടെ ജയിച്ചതെന്നും ഒവൈസി ചോദിച്ചു.
‘മോദിയും അമിത് ഷായും കുങ്കുമപ്പാർട്ടിക്ക് പിന്തുണയേകാൻ നിരവധി യാത്രകൾ നടത്തിയിട്ടും ഞങ്ങൾ ഹൈദരാബാദിൽ ബിജെപിയെ പരാജയപ്പെടുത്തി. യുപിയിലെ ന്യൂനപക്ഷ ക്ഷേമത്തിനായി കേന്ദ്രം 116 കോടി രൂപ നൽകിയിരുന്നുവെങ്കിലും അതിൽ നിന്ന് 10 കോടി മാത്രമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെലവഴിച്ചത്. അഖിലേഷ് ഈ വിഷയത്തിൽ മൗനം പാലിച്ചപ്പോൾ ഞാൻ വിഷയം പാർലമെന്റിൽ ഉന്നയിച്ചിരുന്നു’, ഒവൈസി പറഞ്ഞു.
Post Your Comments