ന്യൂഡല്‍ഹി: ഉമ്മൻ ചാണ്ടിയെ മറികടന്ന് മുല്ലപ്പള്ളി. എ.ഐ.സി.സി പുനഃസംഘടനയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് പദവി നല്‍കിയേക്കുമെന്ന് റിപ്പോർട്ട്. എന്ത് പദവി നൽകുമെന്ന കാര്യത്തില്‍ ഇതുവരേയ്ക്കും അന്തിമ തീരുമാനമായിട്ടില്ല. പുതിയ തീരുമാനങ്ങളെ സംബന്ധിച്ച് ഹൈക്കമാന്‍ഡ് മുല്ലപ്പള്ളിയോട് സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Also Read:കുറഞ്ഞ വിലയിൽ പുതിയ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി ഒല
പ്രായാധിക്യവും അനാരോഗ്യവും ചൂണ്ടിക്കാട്ടിയാണ് ആന്ധ്ര പ്രദേശിന്‍റെ ചുമതലയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാനിടയുള്ളത്. 77കാരനായ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ഭാവി ഇതോടെ അടഞ്ഞു പോകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. 2018ല്‍ ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിനുശേഷം ഉമ്മന്‍ചാണ്ടിക്ക് അവിടെ വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല എന്നതും വിമർശനമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
മുല്ലപ്പള്ളിയ്ക്ക് പകരം രമേശ് ചെന്നിത്തലയായിരുന്നു ആദ്യം എ.ഐ.സി.സി നേതൃത്വത്തിലേക്ക് വരുമെന്ന് സൂചനയുണ്ടായിരുന്നത്. എന്നാൽ അതിനെയും മറികടന്നുകൊണ്ടാണ് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ സ്വാധീനിച്ചത്.
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെ അതൃപ്തി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. ആ തീരുമാനങ്ങളായിരിക്കാം ഹൈക്കമാന്റിനെ സ്വാധീനിച്ചിട്ടുണ്ടാവുകയെന്നും സൂചനകളുണ്ട്.
Post Your Comments