ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രണ്ടുവർഷം നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമമാകുന്നു. സുരക്ഷാ ഭീഷണി മൂലം രണ്ടുവർഷത്തേക്ക് മാറ്റിവച്ച വൈഷ്ണോ ദേവി ക്ഷേത്ര സന്ദര്‍ശനം ഇന്ന് നടത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുലെത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷവും ക്ഷേത്രം സന്ദര്‍ശിക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ജമ്മുവിലെ സാഹചര്യം മോശമായിരുന്നതിനാല്‍ പിന്മാറുകയായിരുന്നു.
Also Read:വെടിയേറ്റ വന്മരം: രവിചന്ദ്രൻ സിയുടെ പുതിയ പുസ്തകത്തെ ട്രോളി സോഷ്യൽ മീഡിയ
എന്നാല്‍ ജമ്മുവിലെ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലും ഭയപ്പെടേണ്ടതില്ല. അതുകൊണ്ട് തന്നെ കത്രയില്‍ നിന്ന് കാല്‍നടയായിട്ടായിരിക്കും രാഹുല്‍ ഗാന്ധി ക്ഷേത്രത്തിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ.
ആദ്യ ദിവസം അദ്ദേഹത്തിന് രാഷ്ട്രീയപരിപാടികളൊന്നുമില്ല. രണ്ടാം ദിവസം കത്രയില്‍ നിന്ന് ജമ്മുവില്‍ മടങ്ങിയെത്തിയതിന് ശേഷം പ്രാദേശിക രാഷ്ട്രീയനേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി ചില പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ചടങ്ങുകൾ എല്ലാം തന്നെ പ്രോട്ടോകോൾ അനുസരിച്ചായിരിക്കും ഉണ്ടായിരിക്കുക.
Post Your Comments