KeralaLatest NewsNews

‘ഭീകര തള്ളു തള്ളി ഒരു വർഗീയ വാദിയെ മാധ്യമങ്ങൾ വെളുപ്പിച്ചെടുക്കുന്നു’: സുരേഷ് ഗോപിക്കെതിരെ ഹരീഷ് പേരടി

രണ്ടുപതിറ്റാണ്ടിനു ശേഷം, പണ്ട് താന്‍ ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷിച്ച പെണ്‍കുട്ടിയെ കാണാന്‍ സുരേഷ് ഗോപി എത്തിയത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ നടൻ ഹരീഷ് പേരടി. ഭീകര തള്ളു തള്ളി ഒരു വർഗീയ വാദിയെ മാധ്യമങ്ങൾ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ ആരോപിക്കുന്നത്. ഭിക്ഷാടന മാഫിയയിൽ നിന്ന് സുരേഷ് ​ഗോപിയല്ല കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് പേരടി ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നുണ്ട്. പ്രവീൺ എന്ന വ്യക്തി എഴുതിയ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് താരം വിഷയത്തിൽ തൻറെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

‘തെരുവിൽ നിന്നും കുഞ്ഞിനെ എടുത്ത് വളർത്തിയ തങ്കമ്മ കിടപ്പിലായതോടെ അവരുടെ കയ്യിൽ നിന്നും കുഞ്ഞ് വീണ്ടും തെരുവിൽ എത്തുന്നു. അവിടെ നിന്ന് നാട്ടുകാർ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ സഹായത്തോടെ കുഞ്ഞിനെ ആലുവയിലെ ശിശുക്ഷേമസമിതിയിലാക്കുന്നു. ഒരിക്കൽ അവിടെ ഷൂട്ടിങ്ങിനായി ചെന്ന സുരേഷ് ഗോപി ആ കുഞ്ഞുമായി ഫോട്ടോ എടുക്കുന്നു. അത്രയേ ഉള്ളൂ,’ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ:

എന്തൊരു വെളുപ്പിക്കലാണിത് , വാർത്ത വായിച്ചാൽ മനസ്സിലാകുന്നത് സുരേഷ് ഗോപി ഭിക്ഷാടനമാഫിയയുമായി ഏറ്റുമുട്ടി കുഞ്ഞിനെ രക്ഷിച്ച് ഇക്കണ്ട കാലമത്രയും വളർത്തി വലുതാക്കി ഒടുവിൽ ശുഭം എന്ന് എഴുതിയതായാണ്. എന്നാൽ സത്യമതല്ല എന്ന് മനോരമ വ്യക്തമാക്കുന്നു. തെരുവിൽ നിന്നും കുഞ്ഞിനെ എടുത്ത് വളർത്തിയ തങ്കമ്മ കിടപ്പിലായതോടെ അവരുടെ കയ്യിൽ നിന്നും കുഞ്ഞ് വീണ്ടും തെരുവിൽ എത്തുന്നു. അവിടെ നിന്ന് നാട്ടുകാർ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ സഹായത്തോടെ കുഞ്ഞിനെ ആലുവയിലെ ശിശുക്ഷേമസമിതിയിലാക്കുന്നു. ഒരിക്കൽ അവിടെ ഷൂട്ടിങ്ങിനായി ചെന്ന സുരേഷ് ഗോപി ആ കുഞ്ഞുമായി ഫോട്ടോ എടുക്കുന്നു. അത്രയേ ഉള്ളൂ. അതിനാണ് ഭീകര തള്ളു തള്ളി ഒരു വർഗീയ വാദിയെ മാധ്യമങ്ങൾ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button