Latest NewsNewsIndiaCrime

കരഞ്ഞപ്പോൾ വായില്‍ ബിസ്‌ക്കറ്റ് കവര്‍ തിരുകി മുത്തശ്ശി: പിഞ്ചു കുഞ്ഞിന് അതിദാരുണ അന്ത്യം

കോയമ്ബത്തൂര്‍: ഒരു വയസ്സുക്കാരനെ അടിച്ച ശേഷം കുഞ്ഞിന്റെ വായിൽ ബിസ്‌ക്കറ്റ് കവര്‍ തിരുകി കുഞ്ഞിനെ അതിദാരുണമായി കൊലപ്പെടുത്തിയ മുത്തശ്ശി അറസ്റ്റിൽ. ആര്‍എസ് പുരം കൗലിബ്രൗണ്‍ റോഡില്‍ നിത്യാനന്ദന്റെ മകന്‍ ദുര്‍ഗേഷാണ് മരിച്ചത്. സംഭവത്തിൽ ആര്‍എസ് പുരം അന്‍പകം വീഥിയില്‍ നാഗലക്ഷ്മിയെ (54) അറസ്റ്റ് ചെയ്തു.

കുടുംബപ്രശ്‌നങ്ങള്‍ കാരണം നിത്യാനന്ദനുമായി വേര്‍പിരിഞ്ഞ ഭാര്യ നന്ദിനി മകനുമായി അമ്മ നാഗലക്ഷ്മിയോടൊപ്പമായിരുന്നു താമസം. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന നന്ദിനി കുട്ടിയെ അമ്മയെ ഏല്‍പ്പിച്ചാണ് ജോലിക്കു പോവുന്നത്. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞു വന്നപ്പോള്‍ കുഞ്ഞു തൊട്ടിലില്‍ ചലനമറ്റു കിടക്കുന്നതു കണ്ടു.

ഉടന്‍ ആശുപത്രിയില്‍ കൊണ്ടു ചെന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിശോധനയില്‍ കുട്ടിയുടെ ദേഹത്തു മുറിവുകള്‍ കണ്ടെത്തി. തുടര്‍ന്നു പൊലീസ് നന്ദിനിയെയും നാഗലക്ഷ്മിയെയും ചോദ്യം ചെയ്തപ്പോഴാണു നാഗലക്ഷ്മി കുറ്റം സമ്മതിച്ചത്. നന്ദിനി ജോലിക്കു പോയ ശേഷം കളിക്കുകയായിരുന്ന ദുര്‍ഗേഷ് നിലത്തു നിന്ന് എന്തോ എടുത്തു വായിലിട്ടപ്പോള്‍ നാഗലക്ഷ്മി അടിച്ചു.

കുഞ്ഞു നിര്‍ത്താതെ കരഞ്ഞപ്പോള്‍ ബിസ്‌കറ്റിന്റെ കവര്‍ വായില്‍ തിരുകി തൊട്ടിലില്‍ കിടത്തി. പിന്നീടു വീട്ടുജോലികള്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തിയപ്പോള്‍ കുഞ്ഞു മരിച്ചതായി കണ്ടു. വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകിക്കയറ്റിയതിനാല്‍ കുഞ്ഞു ശ്വാസം മുട്ടി മരിച്ചതാണെന്നു പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button