Latest NewsIndiaNewsInternational

‘ഞങ്ങൾക്ക് പരിശീലനം നൽകിയത് പാക് സൈന്യം, ആയുധങ്ങൾ ഐഎസ്ഐയുടെ വക’: കശ്മീരിൽ പിടിയിലായ തീവ്രവാദിയുടെ കുറ്റസമ്മതം

കശ്മീർ: ഇന്ത്യയെ ലക്ഷ്യം വെച്ച് പ്രവർത്തിക്കാൻ പാകിസ്ഥാൻ സൈന്യം പരിശീലനം നൽകിയ കൗമാരക്കാരനായ തീവ്രവാദി പിടിയിൽ. ലഷ്കർ ഇ തൊയ്ബയും പാകിസ്ഥാൻ സൈന്യവും പരിശീലനം നൽകിയെന്ന് പിടിയിലായ അലി ബാബർ പത്ര വെളിപ്പെടുത്തി. കൗമാരക്കാരനായ ഭീകരന്റെ വീഡിയോ, സൈന്യം ഇന്ന് പുറത്തുവിട്ടു. ജമ്മു കശ്മീരിലെ ഉറി മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് ഇയാളെ സൈന്യം കീഴ്പ്പെടുത്തിയത്. തിങ്കളാഴ്ച നടത്തിയ ഓപ്പറേഷനിൽ അനസ് എന്ന ഭീകരനെ സൈന്യം വധിച്ചതോടെ അലി ബാബർ കീഴടങ്ങുകയായിരുന്നു. ആറ് പേർ അടങ്ങുന്ന ഭീകര സംഘമായിരുന്നു നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ഇന്ത്യന്‍ സൈന്യം ഇവരെ വളഞ്ഞതോടെ നാല് പേര്‍ പിന്തിരിഞ്ഞോടുകയായിരുന്നു.

Also Read:യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്: യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു

ബാരാമുള്ള ജില്ലയിലെ പട്ടാനിലേക്ക് കടക്കാനും ആയുധങ്ങൾ കൊണ്ടുപോകാനും തന്നെ പരിശീലിപ്പിച്ചവർ തനിക്ക് 20,000 രൂപ നൽകിയതായി അലി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആയുധം വിതരണം ചെയ്തതിന് ശേഷം 30,000 രൂപ കൂടി രണ്ടാം ഗഡുവായി വാഗ്ദാനം ചെയ്തിരുന്നതായി അലി അവകാശപ്പെട്ടു. മുസാഫറാബാദിലെ ഒരു ലഷ്‌കർ ക്യാമ്പിലാണ് താൻ പരിശീലനം നേടിയതെന്നും സെപ്റ്റംബർ 18 ന് ആറംഗ ഭീകരസംഘവുമായി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതായും അലി പറയുന്നു.

പിതാവ് മരിച്ചതിന് പിന്നാലെയാണ് അലി ബാബര്‍ ഭീകര സംഘടനയില്‍ ചേര്‍ന്നത്. സംഘടനയിൽ ചേർന്ന താനടക്കമുള്ളവരെ പാക് സൈന്യവും ഐഎസ്ഐയും പരിശീലിപ്പിച്ചതായി ഇയാൾ സമ്മതിച്ചു. ജമ്മു കശ്മീരിൽ ആക്രമണം നടത്തുന്നതിനും അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കുമായി നുഴഞ്ഞുകയറാൻ തീവ്രവാദികളെ പാകിസ്ഥാൻ സൈന്യം സഹായിക്കുകയാണെന്ന് അലി വ്യക്തമാക്കി. യുവാക്കളെ ബ്രെയിൻ വാഷ് ചെയ്താണ് സൈന്യം ആളെ റിക്രൂട്ട് ചെയ്യുന്നതെന്നാണ് വിവരം.

Also Read:പാകിസ്ഥാന്റെ ലക്ഷ്യം ഇന്ത്യയുടെ നാശം, ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പരിശീലനം ലഭിച്ചു: ഭീകരന്റെ വെളിപ്പെടുത്തല്‍

‘പാകിസ്ഥാൻ ആർമിയും ഐഎസ്ഐയും എന്നെ പരിശീലിപ്പിച്ചു. അവർ എനിക്ക് ആയുധങ്ങൾ നൽകി. 3 ആഴ്ച നീണ്ടു നിൽക്കുന്നതായിരുന്നു പരിശീലനം. നുഴഞ്ഞുകയറ്റത്തിനായി പാക് സൈന്യം മൊത്തം 6 ഭീകരരെ വിന്യസിച്ചു. പാക്കിസ്ഥാൻ ആർമിയുടെ സഹായമില്ലാതെ, ഒരു ഭീകരവാദിക്കും ഐഎസ്ഐയിലേക്ക് കടക്കാൻ കഴിയില്ല. ഞങ്ങൾക്ക് ഐഎസ്ഐ ആയുധങ്ങളും പരിശീലനവും നൽകി. ദൗത്യത്തിലേക്ക് പോകാൻ ഞങ്ങളോട് പറയുകയും വിശദാംശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നെ റിക്രൂട്ട് ചെയ്തത് ലഷ്കർ ആയിരുന്നു. നുഴഞ്ഞുകയറ്റത്തിന് തയ്യാറെടുക്കുന്നവർക്ക് മിക്ക നിർദ്ദേശങ്ങളും നൽകുന്നത് പാക് സൈനികരാണ്’, കീഴടങ്ങിയ ഭീകരൻ കൂട്ടിച്ചേർത്തു.

‘ഇസ്ലാം അപകടത്തിലാണെന്ന് പറഞ്ഞും തങ്ങളുടെ സ്വകാര്യ ജീവിതം വെച്ച് വിലപേശിയുമാണ് അവർ ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. എല്ലാവരും ദരിദ്രരാണ്. അച്ഛന്റെ മരണശേഷം ഞാൻ ജോലി ചെയ്യാൻ തുടങ്ങി. എനിക്ക് ഒരു മൂത്ത സഹോദരി ഉണ്ട്, എന്റെ സഹോദരൻ മരിച്ചു. അങ്ങനെയാണ് ഞാൻ ഇവിടെ എത്തിയത്’, അലി പറയുന്നു.

അതേസമയം, ഇന്ത്യൻ സൈന്യത്തിന്റെ ബഹുമാനത്തോടെയുള്ള പെരുമാറ്റത്തിൽ സന്തോഷമുണ്ടെന്ന് അലി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായ തന്നെ അറസ്റ്റ് ചെയ്ത ഇന്ത്യൻ സൈന്യത്തിന്റെ പെരുമാറ്റം മാന്യതയോടെയുള്ളതായിരുന്നുവെന്നും അലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button