ഡൽഹി: ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് കൈമാറിയ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് സംവിധായകൻ ഒമർ ലുലു. എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് കൈമാറിയത് വളരെ നല്ല കാര്യമാണെന്ന് ഒമർ ലുലു തൻറെ എഫേസ്ബുക്കിൽ കുറിച്ചു. നഷ്ടത്തിൽ ഉളള പൊതുമേഖല സ്ഥാപനങ്ങൾ കൈമാറുന്നത് തന്നെയാ നല്ലതെന്ന് വ്യക്തമാക്കിയ അദ്ദേഹം ബിസിനസ്സും ഭരണവും രണ്ടും രണ്ടാണ് എന്നും വിമർശകരെ ഓർമിപ്പിച്ചു. കോടികൾ മാസം തോറും നഷ്ടം വരുന്ന എയർ ഇന്ത്യക്ക് വേണ്ടി ഇതുവരെ ചിലവാക്കിയത്നി ജനങ്ങളുടെ നികുതി പണമാണെന്നും ഇനി ആ പണം നമ്മുടെ രാജ്യത്തിന്റെ വികസനത്തിനായി ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയ വിവരം കേന്ദ്രസർക്കാർ ഔദ്യോഗികമായി അറിയിച്ചത്. 18,000 കോടി രൂപയുടെ ഏറ്റെടുക്കൽ പ്രക്രിയ ഡിസംബറിൽ പൂർത്തിയാകും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയർ ഇന്ത്യ എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റ ഏറ്റെടുക്കുന്നത്. വൻ സാമ്പത്തിക നഷ്ടത്തിലായ എയർ ഇന്ത്യ കമ്പനി വിറ്റൊഴിക്കാനുള്ള കേന്ദ്രസർക്കാർ ലേലത്തിൽ ടാറ്റ സൺസും സ്പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിങ് ഉൾപ്പെട്ട കൺസോർഷ്യവും ഉയർന്ന തുക ക്വോട്ട് ചെയ്തതോടെയാണ് കമ്പനി വീണ്ടും ടാറ്റ ഗ്രൂപ്പിലേക്ക് എത്തിയത്. 1932ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസ് 1946ൽ എയർ ഇന്ത്യയായി മാറുകയായിരുന്നു. പിന്നീട് 1953 ൽ കേന്ദ്ര സർക്കാർ ടാറ്റയിൽനിന്നു കമ്പനി ഏറ്റെടുത്തു.
2007 മുതൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ ഓഗസ്റ്റ് 31 വരെയുള്ള ആകെ കടം 61,562 കോടി രൂപയാണ്. പ്രതിദിനം 20 കോടി രൂപയാണു നഷ്ടമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 15,300 കോടി രൂപയുടെ കടം ടാറ്റ ഏറ്റെടുക്കുന്നതിനും ബാക്കി 46,262 കോടി രൂപ സർക്കാർ രൂപീകരിച്ച എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിങ് ലിമിറ്റഡിന് കൈമാറുന്നതിനുമാണ് തീരുമാനം. എയർ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും കമ്പനി ഏറ്റെടുക്കാൻ താൽപര്യപത്രം സമർപ്പിച്ചിരുന്നെങ്കിലും തള്ളിപ്പോകുകയായിരുന്നു.
Post Your Comments