തിരുവനന്തപുരം : താലിബാൻ ഭീകരതയെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾക്ക് നേരെ പരിഹാസവുമായി ജിതിൻ ജേക്കബ്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് അക്ഷരനഗരിയിൽ പൊതുവെ പോൺഗ്രസ് അനുകൂലം, ക്രിസ്ത്യൻ അനുകൂലം എന്നൊക്കെ മാലോകർ വാഴ്ത്തി പാടിയിരുന്ന മാധ്യമം ഇപ്പോൾ താലിബാൻ അനുകൂലം ആണ് എന്ന് ജിതിൻ പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം
ബിഷപ്പിനെക്കൊണ്ട് മാപ്പ് പറയിച്ചേ അടങ്ങൂ എന്ന് കൊട്ടേഷൻ എടുത്ത ഒരു മാധ്യമ അമ്മുമ്മയുണ്ട് അക്ഷരനഗരിയിൽ. പൊതുവെ പോൺഗ്രസ് അനുകൂലം, ക്രിസ്ത്യൻ അനുകൂലം എന്നൊക്കെ മാലോകർ വാഴ്ത്തി പാടിയിരുന്ന മാധ്യമം തന്നെ…പക്ഷെ ഇപ്പോൾ അമ്മുമ്മ മാധ്യമം താലിബാൻ അനുകൂലം ആണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
താലിബാൻ വിസ്മയം ആണെന്ന് ലോകത്തിന് തോന്നുന്നത് ഒന്ന് അൽ ജസിറാ എന്ന ആഗോള ഭീകര ചാനൽ കാണുമ്പോഴും, രണ്ട് ഈ അമ്മുമ്മ ചാനൽ കാണുമ്പോഴും മാത്രമാണ്.
അമ്മുമ്മ ചാനലിന്റെ ആസ്ഥാനത്തേക്ക് ഈയിടെ കുറച്ച് മതേതര ഷഗോദരങ്ങൾ ട്രാൻസ്ഫർ ആയി വന്നു.. ഏതാണ്ട് 4 പേർ.. വന്നതും അവർ ആവശ്യപ്പെട്ടത് അവർക്ക് പ്രാർത്ഥിക്കാൻ പ്രത്യേക മുറി ഓഫീസിൽ വേണം, പിന്നെ ചില പ്രത്യേക മാംസങ്ങൾ ക്യാന്റീനിൽ വിളമ്പാൻ പാടില്ല എന്നുമൊക്കെയാണ്… ഉടൻ അമ്മുമ്മ ചാനൽ ആവശ്യങ്ങൾ അംഗീകരിച്ചു കൊടുത്തു.. 😁
മറ്റൊരു രസകരമായ കാര്യം അമ്മുമ്മ ചാനൽ ഇപ്പോൾ റിക്രൂട്ട് ചെയ്യുന്നത് കൂടുതലും മുക്കാൽ വണ്ണിൽ നിന്നാണ്.. ഏറ്റവും നന്നായി താലിബാൻ വർണ്ണന നടത്തുന്നവർക്കാണ് മുൻഗണന.. തിരിച്ചുമുണ്ട് കൊടുക്കൽ വാങ്ങലുകൾ.. അമ്മുമ്മ ചാനലിൽ ഏറ്റവും നന്നായി താലിബാൻ സ്തുതികൾ ആലപിച്ചാൽ മുക്കാൽ വണ്ണിന്റെ തലവൻ വരെ ആകാം 🤣
അമ്മുമ്മ ചാനൽ പരസ്യമായി പറയുന്നത് ഞങ്ങൾ ഇസ്ലാമിക ഭീകരത വാർത്തയാക്കില്ല എന്നാണ്..
എന്താണ് അമ്മുമ്മ ചാനലിന്റെ ഈ താലിബാൻ പ്രേമം എന്ന് അന്വേഷിച്ച് നോക്കിയപ്പോൾ ആണ് ഞെട്ടിപ്പോയത്.. അമ്മുമ്മ കുടുംബം എന്നത് ഒരു കോർപ്പറേറ്റ് സ്ഥാപനമാണല്ലോ.. റബ്ബർ കർഷകർക്ക് വേണ്ടി കണ്ണീർ പൊഴിച്ചിട്ട് വിദേശത്തു നിന്ന് കുറഞ്ഞ വിലയ്ക്ക് റബ്ബർ ഇറക്കുമതി ചെയ്തു ടയർ കമ്പനി നടത്തുന്ന കോർപ്പറേറ്റ് ഭീമൻ..
അമ്മുമ്മ മാധ്യമത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ടയർ കമ്പനിയുടെ ഡയറക്ടർമാരുടെ വിശദാംശങ്ങൾ ഈ നാട്ടിലെ ബൂർഷ്വാ നിയമ പ്രകാരം പൊതുസമൂഹത്തിന് ലഭ്യമാണ്.. അത് എടുത്ത് നോക്കുമ്പോൾ ചില കാര്യങ്ങൾ വ്യക്തമാകും..
ചില സോഴ്സുകൾ പറയുന്നത് അമ്മുമ്മ കുടുംബത്തിലെ കുട്ടികൾ വിദേശത്ത് വെച്ച് ബിനീഷ് സഖാവിന് പഠിച്ചപ്പോൾ പാകിസ്ഥാൻ ചാരസംഘടനയുടെ ട്രാപ്പിൽ വീണു എന്നും മതം മാറി പാകിസ്ഥാനികളെ വിവാഹം കഴിച്ചു എന്നുമൊക്കെയാണ്. എന്തായാലും ഡയറക്ടർമാരുടെ പേരുകൾ കാണുമ്പോൾ ചില കാര്യങ്ങൾ സത്യമാണ് എന്ന് തോന്നുന്നു.
പാകിസ്താനി ചാരന്റെ മകളുടെയും അമ്മുമ്മ കുടുംബത്തിലെ മകന്റെയും കല്യാണം ക്രിസ്ത്യൻ ആചാരപ്രകാരം അക്ഷര നഗരിയിൽ നടത്തിയപ്പോൾ അന്നത്തെ പ്രതിരോധ മന്ത്രി അന്തപ്പൻ പങ്കെടുക്കേണ്ടത് ആയിരുന്നു.. പക്ഷെ ഇൻറ്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് കൊടുത്തതോടെ ക്രൂരവും പൈശാചികവും ആയിപ്പോയി എന്ന് പറഞ്ഞ് അന്തപ്പൻ മുങ്ങി..😁
എന്തായാലും രാജ്യത്ത് കലാപം ഉണ്ടാക്കാൻ വേണ്ടി അമ്മുമ്മ മാധ്യമം വളരെയധികം പണിയെടുക്കുന്നുണ്ട്. പ്രത്യേകിച്ച് തലസ്ഥാനം കേന്ദ്രീകരിച്ച്. അവിടെ റിപ്പോർട്ടർമാരായി നിയമിച്ചിരിക്കുന്നത് കൂടുതലും മുക്കാൽ വണ്ണിൽ നിന്ന് റിക്രൂട്ട് ചെയ്തവരെ ആണ്.
അമ്മുമ്മ മാധ്യമത്തിന്റെ ചടങ്ങിലേക്ക് രാജ്യത്തിന്റെ ഭരണ തലവൻ വരെ പങ്കെടുത്തു എന്നത് ഞെട്ടിപ്പിക്കുന്നു..
മാടമ്പള്ളിയില്ലേ യഥാർത്ഥ വില്ലൻ മറഞ്ഞിരിക്കുകയാണ്. ഏജൻസികൾ മുത്തശ്ശി കടുംബത്തിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കേണ്ടതും, പൊതുസമൂഹം പാകിസ്താന്റെ താല്പര്യം ഉയർത്തിപ്പിടിക്കുന്ന ഈ മുത്തശ്ശി കുടുംബത്തിന്റെ പ്രധാന കച്ചവടം ആയ ടയർ ഉൽപ്പന്നം അടക്കം ബഹിഷ്‌ക്കരിക്കേണ്ടതും ആണ്…
ഇത്രയും ആയപ്പോഴേക്കും ഞാൻ ഞെട്ടി ഉണർന്നു.. അപ്പോഴാണ് മനസിലായത് സ്വപ്നമായിരുന്നു എന്ന്. ആരോ എഴുതിയ ഒരു ആർട്ടിക്കിൾ സ്വപ്നത്തിൽ വായിക്കുക ആയിരുന്നു. സ്വപ്നമല്ലേ നമുക്ക് എന്ത് ചെയ്യാൻ കഴിയും അല്ലേ.. പക്ഷെ ഞാൻ കാണുന്ന സ്വപ്‌നങ്ങൾ ഒന്നും നടക്കാതിരുന്നിട്ടില്ല 😍
Post Your Comments