മുംബൈ: മഹാരാഷ്‌ട്രയിൽ ട്രെയിനിൽ കത്തികാട്ടി കവർച്ച നടത്തുകയും യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ മുഴുവൻ പ്രതികളും പിടിയിൽ. പ്രതികളായ ഏഴ് പേർ ഇഗത്പുരിയിലെ ഗോട്ടയിൽ സ്വദേശികളാണ്. ഒരാൾ മുംബൈ സ്വദേശിയും. അറസ്റ്റിലായ പ്രതികൾ മോഷണക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
ഒക്ടോബർ ഏഴിന് രാത്രി ലക്നൗ – മുംബൈ പുഷ്പക് ട്രെയിനിൽ വെച്ചാണ് ഇരുപതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. ആക്രമണത്തിനിരയായ യുവതിയും ഭർത്താവും നിർമ്മാണ തൊഴിലാളികളാണ്. കവർച്ചയ്‌ക്കെത്തിയ സംഘമാണ് കത്തികാട്ടിയുള്ള മോഷണത്തിന് പിന്നാലെ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. തടയാൻ ശ്രമിച്ച യാത്രക്കാരെയും ഇവർ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.
ദേഹത്ത് ബെല്‍റ്റ് പോലെ നോട്ടുകൾ കെട്ടി കടത്താൻ ശ്രമം: മലപ്പുറം സ്വദേശി അറസ്റ്റിൽ
മഹാരാഷ്‌ട്രയിലെ ഇഗത്പുരിയിൽ നിന്ന് ട്രെയിനിൽ കയറിയ സംഘം വനപ്രദേശത്തോട് ചേർന്നുള്ള പാതയിലെത്തിയതിന് പിന്നാലെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം തുടങ്ങുകയായിരുന്നു. പിന്നാലെ യുവതിയെ കൂട്ടം ചേർന്ന് ബലാത്സംഗം ചെയ്യുകയും ചെയ്തു. തടയാൻ ശ്രമിച്ച യാത്രക്കാർക്ക് നേരെ കത്തി വീശി.
ട്രെയിൻ കസാറ സ്റ്റേഷനിൽ എത്തിയപ്പോൾ ബഹളം കേട്ട റെയിൽവേ പോലീസ് സഹായത്തിനെത്തുകയായിരുന്നു. രണ്ട് പ്രതികളെ ട്രെയിനിൽ നിന്നും രണ്ട് പേരെ മണിക്കൂറുകൾക്കകവും പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് നടത്തിയ തെരച്ചിലിൽ ബാക്കി പ്രതികളും അറസ്റ്റിലാകുകയായിരുന്നു.
Post Your Comments