Latest NewsNewsWomenInternationalLife Style

സ്ത്രീകൾ മാത്രമുള്ള ഗ്രാമം, അവിവാഹിതരായ പുരുഷന്മാർക്ക് ഒരു ദിവസത്തേക്ക് പ്രവേശിക്കാം: ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാം,പക്ഷെ

ബ്രസീൽ: സ്ത്രീകൾ മാത്രം താമസിക്കുന്ന ഒരു ഗ്രാമം ! ചിന്തിക്കാൻ സാധിക്കുന്നുണ്ടോ? ഈ ഗ്രാമത്തിൽ സ്ത്രീകളുടെ നിയമങ്ങളാണ്. ബ്രസീലിലാണ് സംഭവം. പുരുഷന്മാർ സ്ഥിരതാമസമാക്കാത്ത ഈ ഗ്രാമത്തിലെ സ്ത്രീകൾ ഹാപ്പിയാണ്. ഇവിടെ ഒന്നിൽ കൂടുതൽ ദിവസം പുരുഷന്മാർക്ക് താമസിക്കാൻ സാധിക്കില്ല. ബ്രസീലിലെ തെക്ക് കിഴക്കൻ പട്ടണ പ്രദേശമായ നോവ ഡോ കോർഡെറോയിൽ 600 സ്ത്രീകളാണ് താമസിക്കുന്നത്. ഇവരുടെ ഭർത്താക്കന്മാരും പ്രായപൂർത്തിയായ ആണ്മക്കളും പട്ടണങ്ങളിൽ ആണ് താസമിക്കുന്നത്.

ചിലർ വിവാഹിതരായി കുടുംബമായി കഴിയുകയാണെങ്കിലും ഭർത്താവ് കൂടെയുണ്ടാകില്ല. അവരുടെ ഭർത്താക്കന്മാരെ വീട്ടിൽ നിന്ന് അകലെ ജോലിചെയ്യാൻ പ്രേരിപ്പിക്കുന്ന നിയമമാണ് ഇവിടെയുള്ളത്. വാരാന്ത്യങ്ങളിൽ മാത്രമേ പുരുഷന്മാർക്ക് വീട്ടിലേക്ക് മടങ്ങാൻ സാധിക്കുകയുള്ളു. അതുപോലും ഒരു ദിവസത്തിൽ കൂടുതൽ താമസിക്കാനുള്ള അവകാശമില്ല. 18 വയസ്സ് തികയുന്ന ആണ്മക്കളെയും സമാനരീതിയിൽ പഠനത്തിനും മറ്റുമായി പട്ടണത്തിനു പുറത്തേക്ക് പറഞ്ഞയക്കുന്നു.

Also Read:കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 124 പുതിയ കേസുകൾ

സ്വന്തം ഇഷ്ടപ്രകാരം ഈ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ പോലും പുറത്തുനിന്നുള്ള മറ്റ് പുരുഷന്മാർക്ക് അനുവാദമില്ല. ജനസംഖ്യയുടെ ഏതാണ്ട് 95% ശതമാനം യുവതികളെ ഉൾക്കൊള്ളുന്ന ഈ ഗ്രാമം, അവിവാഹിതരായ പുരുഷന്മാരെ മാത്രം ചില നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കും. പട്ടണത്തിൽ പ്രവേശിച്ച് ഒരു പകലും ഒരു രാത്രിയും താമസിക്കാം. ഇതിനിടയിൽ ഇവിടെയുള്ള യുവതികളിൽ ആരെയെങ്കിലും കണ്ട് ബോധിച്ച്, ഇഷ്ടപ്പെട്ടാൽ അവരെ വിവാഹം ചെയ്യാം. പക്ഷെ, വിവാഹം ചെയ്യണമെങ്കിൽ ചില നിയമങ്ങൾ പാലിക്കണം. ഗ്രാമത്തിൽ സ്ഥിരതാമസം പാടില്ല എന്നതാണ് അതിൽ പ്രധാനം. തുടരാൻ ആഗ്രഹമുള്ളവർ ഇവിടുത്തെ സ്ത്രീകളുടെ നിയമങ്ങളുമായി ഒത്തുപോകുമെന്ന് ഉറപ്പ് നൽകണം.

1890 കളിൽ, വ്യഭിചാരം ആരോപിച്ച് കുറ്റക്കാരനായ ഒരാളെ വിവാഹം കഴിക്കാൻ ഒരു യുവതിയെ അധികാരികൾ നിർബന്ധിച്ചു. എന്നാൽ, ഇത് നിരസിച്ച യുവതിയും കുടുംബവും കത്തോലിക്കാസഭയിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇതോടെ, ആ യുവതിയുടെ ആശയമാണ് ഇന്ന് ഈ ഗ്രാമം പാലിച്ചുപോരുന്നത്. ഈ യുവതിയുടെ കൂടെ അവിവാഹിതരായ മറ്റ് സ്ത്രീകളും, അമ്മ മാത്രമുള്ള കുടുംബങ്ങളും ഈ കമ്മ്യൂണിറ്റിയിൽ ചേർന്നു. പുരുഷന്മാരെ അവരുടെ ജീവിതരീതിയിൽ ഇടപെടാനുള്ള ശ്രമങ്ങൾ കർശനമായി തടഞ്ഞ്, സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ ശക്തിപ്പെടുത്തുക എന്നതായിരുന്നു ഇവിടുത്തെ സ്ത്രീകളുടെ ലക്‌ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button