KeralaLatest NewsIndia

പോക്സോയിൽ മോൺസന്റെ അറസ്റ്റ് ഇന്ന്, മറ്റു പെൺകുട്ടികളെയും പീഡിപ്പിച്ചിരുന്നതായി മൊഴി :ജിഷ്ണുവിനെ സാക്ഷിയാക്കും

മോൻസന്റെ മാനേജർ ആയിരുന്ന നിധി കുര്യനെയും വീണ്ടും ചോദ്യം ചെയ്യും.

കൊച്ചി: പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന് കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. മോൻസൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മോൻസന്റെ മാനേജർ ആയിരുന്ന ജിഷ്ണുവിനെ സാക്ഷിയാക്കാനാണ് നീക്കം. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയിൽ രജിസ്റ്റര്‍ ചെയ്ത കേസില്‍ മോന്‍സണാണ് ഒന്നാം പ്രതി. മുന്‍ മാനേജര്‍ ജിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് സംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

മറ്റ് പെണ്‍കുട്ടികളെയും സമാന രീതിയില്‍ മോന്‍സന്‍ ഉപയോഗിച്ചിരുന്നതായി ജിഷ്ണു ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. കേസില്‍ ജിഷ്ണുവിനെ സാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മേക്കപ്പ് മാൻ ജോഷിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പോക്സോ കേസിൽ ഇന്ന് മോൻസൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഉടൻ കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ച് നീക്കം. അതേ സമയം പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലുമായുള്ള പണമിടപാടിൽ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും.

മോൻസന്റെ മാനേജർ ആയിരുന്ന നിധി കുര്യനെയും വീണ്ടും ചോദ്യം ചെയ്യും. മോൺസന്റെ ജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലാണ് ഇന്നത്തെ അറസ്റ്റ്. പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 17 വയസായിരുന്നുവെന്ന് പെണ്‍കുട്ടിയും മാതാവും നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭയം കൊണ്ടാണ് ഇത്രയും കാലം ഒപരാതി നൽകാതിരുന്നതെന്നും ഇവര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button