
കോട്ടയം : ജില്ലയിലെ എരുമേലി കണിമലയിൽ ഉരുൾപൊട്ടൽ. കീരിത്തോട് പാറക്കടവ് മേഖലകളിൽ അതിരാവിലെ രണ്ടരക്ക് ആണ് ഉരുൾപൊട്ടൽ ഉണ്ടായത്. എരത്വാപ്പുഴ-കണമല ബൈപ്പാസ് റോഡിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. മൂന്ന് വീടുകൾക്കും നാശനഷ്ടമുണ്ടായി. ജില്ലയിൽ മൂന്ന് ദിവസം ശക്തമായ മഴ ഉണ്ടാവുമെന്ന് മുന്നറിയിപ്പിനിടെയാണ് അപ്രതീക്ഷിതമായി ഉരുൾപൊട്ടലുണ്ടായത്.
Read Also: കനത്ത മഴയിൽ ചെന്നൈയിൽ വെള്ളക്കെട്ട്: വലഞ്ഞ് ജനം
പത്തനംതിട്ടയിലെ കോന്നി-കൊക്കാത്തോട് മേഖലയിലും ഇന്നലെ രാത്രിയിലെ ശക്തമായ മഴയിൽ ഉരുൾപൊട്ടി. കൊക്കാത്തോട് ഒരു ഏക്കർ പ്രദേശത്തെ 4 വീടുകളിൽ ആണ് വെള്ളം കയറിയത്. വയക്കര, കൊക്കാത്തോട് പ്രദേശങ്ങൾ ഒറ്റപ്പെട്ടതിനെ തുടർന്ന് പ്രദേശത്തു നിന്ന് ആളുകളെ മറ്റിപ്പാർപ്പിച്ചു. അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നു.
ഇന്ന് പുലർച്ചെ അപ്രതീക്ഷിതമായാണ് അരുവാപ്പുരം പഞ്ചായത്തിന്റെ ഭാഗമായ കൊക്കാത്തോട് ഉരുൾപൊട്ടിയത്. ആവണിപ്പാറ ആദിവാസി കോളനിയിലേക്ക് എത്താനുള്ള ഒരേയൊരു സഞ്ചാരമാർഗമായ കടത്തുവള്ളം ഉൾപ്പെടെ ഒഴുകിപ്പോയി. മാത്രമല്ല വയക്കരയിലെ പല ചെറിയ അരുവികളിലും വെള്ളപ്പൊക്കമുണ്ടായി.
കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറിലെ കോളനിയാണ് വില്ലുമല ആദിവാസി കോളനി. മലവെള്ള പാച്ചിലിൽ ഈ കോളനി ഒറ്റപ്പെട്ടു. രാവിലെ പെയ്ത മഴയെ തുടർന്നായിരുന്നു മലവെള്ള പാച്ചിൽ. ഈ മഴയിൽ ആദിവാസി കോളനിയിലേക്കുള്ള പാലം മുങ്ങി. ഇവിടെ മൂന്നു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. അതേസമയം എവിടെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
Post Your Comments