Latest NewsNewsIndia

ലൈംഗികമായി പീഡിപ്പിച്ചു: അധ്യാപകന്റെ പേര് എഴുതിവെച്ച് പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

കോയമ്പത്തൂര്‍: ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്റെ പേര് എഴുതിവെച്ച ശേഷം പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിലെ സ്വകാര്യ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ മിഥുന്‍ ചന്ദ്രവര്‍ത്തിയുടെ പേര് എഴുതിവെച്ചാണ് പതിനേഴുകാരിയായ വിദ്യാര്‍ഥിനി തൂങ്ങി മരിച്ചത്. അധ്യാപകനെ പോക്‌സോ ചുമത്തി കോയമ്പത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഏപ്രില്‍ മാസത്തില്‍ സ്‌പെഷ്യല്‍ ക്ലാസിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടി സ്‌കൂള്‍ മാനേജ്‌മെന്റിൽ പരാതിപ്പെട്ടതോടെ ഇയാളെ പുറത്താക്കുകയും പ്രിന്‍സിപ്പാളിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് സ്‌കൂളില്‍ നിന്ന് ട്രാന്‍സ്ഫര്‍ വാങ്ങിയ പെണ്‍കുട്ടി അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്നു.

കെഎസ്ആർടിസി യാത്രക്കാർ മൊബൈല്‍ ലൗഡ് സ്പീക്കറിലിട്ട് വീഡിയോ കാണുകയോ,പാട്ടു കേള്‍ക്കുകയോ ചെയ്യരുത്; ഹൈക്കോടതി

അധ്യാപകന്റെ ലൈംഗികാതിക്രമവും ആവര്‍ത്തിച്ചുള്ള പീഡനവും കാരണം പെണ്‍കുട്ടി കടുത്ത മാനസികമായി കടുത്ത ആഘാതം സംഭവിച്ചിരുന്നു എന്ന് മാതാപിതാക്കൾ വ്യക്തമാക്കി. നിരവധി തവണ ഇയാൾ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കനത്ത മാനസിക വിഷമത്തിലായിരുന്ന പെണ്‍കുട്ടിക്ക് സ്‌കൂള്‍ അധികൃതര്‍ കൗണ്‍സലിങ് നല്‍കി വരുകയായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം വീട്ടില്‍ തനിച്ചായ പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ചെങ്കിലും സുഹൃത്തിന് ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല. അല്പസമയത്തിന് ശേഷം സുഹൃത്ത് തിരിച്ചു വിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു. ഇതോടെ സുഹൃത്ത് പെണ്‍കുട്ടിയുടെ പിതാവിനെ വിവരം അറിയിക്കുകയുമായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ മുറിക്കുള്ളില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അധ്യാപകനെതിരേ ആത്മഹത്യ പ്രേരണ, ആവര്‍ത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുക എന്നീ വകുപ്പുകൾ പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button