പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി പിബി സന്ദീപിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെതിരെ പ്രതിഷേധ യോഗവുമായി ബിജെപി. സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് യോഗം തുടങ്ങിയത്. സിപിഎമ്മിന്റെ വേട്ടയാടൽ നിർത്തണമെന്നും ആർഎസ്എസിനും ബിജെപിക്കുമെതിരെ കള്ളക്കഥകൾ മെനയുന്നത് നിർത്തണമെന്നും ബിജെപിയോഗത്തിൽ ആവശ്യപ്പെട്ടു. സന്ദീപ് വാചസ്പതിയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഈ വിവരം അറിയിച്ചത്.
‘പൊടിയാടിയിൽ നടന്ന ബിജെപി രാഷ്ട്രീയ വിശദീകരണ യോഗം എന്തു കൊണ്ടും മാതൃകാപരമായിരുന്നു. രക്തസാക്ഷിയായ സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് പരിപാടി തുടങ്ങിയത്. ആദരം അർപ്പിക്കണമെന്ന നിർദ്ദേശം മുഴുവൻ പ്രവർത്തകരും ഏക മനസ്സോടെ അംഗീകരിച്ചു. കാരണം അവർക്ക് മനസാക്ഷിക്കുത്ത് ഇല്ലായിരുന്നു. ‘
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
തിരുവല്ല പെരിങ്ങരയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപ് കൊല്ലപ്പെട്ടതിനെ തുടർന്ന് സിപിഎം നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ ബിജെപി തിരുവല്ല നിയോജക മണ്ഡലം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം തികച്ചും മാതൃകാപരമായിരുന്നു. അകാലത്തിൽ പൊലിഞ്ഞ സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് പരിപാടി തുടങ്ങിയത്. മുഖ്യ പ്രഭാഷണത്തിന് മുൻപ് സന്ദീപിന് ആദരം അർപ്പിക്കണമെന്ന നിർദ്ദേശം അവിടെ കൂടിയ മുഴുവൻ പ്രവർത്തകരും ഏക മനസ്സോടെ അംഗീകരിക്കുകയായിരുന്നു.
മനഃസാക്ഷി കുത്തില്ലാത്തതിനാൽ അവർക്കാർക്കും വിഷമത ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. കൊലപാതകം നടന്ന് ആഴ്ചകൾ പിന്നിട്ടും സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ച് ഒരു പരിപാടി നടത്താൻ സിപിഎം തയ്യാറാകാത്തത് ദുരൂഹമാണ്. സന്ദീപിന്റെ മരണത്തെ പറ്റി സമഗ്ര അന്വേഷണം വേണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെട്ടു. പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി.
Post Your Comments