ഡൽഹി: ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച ബ്രിഗേഡിയർ ലഖ്വിന്ദർ സിങ് ലിഡ്ഡറുടെ മകൾ ആഷ്ന ലിഡ്ഡർക്കു (17) നേരെ സൈബർ ആക്രമണം രൂക്ഷം. ആഷ്ന മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചില രാഷ്ട്രീയ നിലപാടുകളെ മുൻനിർത്തിയാണ് ആക്രമണം. ഇതിന്പിന്നാലെ ആഷ്നയെ പിന്തുണച്ച് നിരവധി പ്രമുഖർ രംഗത്ത് വരികയായിരുന്നു.
ആഷ്നയ്ക്ക് തീവ്ര ഇടതുനിലപാടാണ് എന്ന് വാദിച്ച് രൂക്ഷമായ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇതേതുടർന്ന് ആഷ്ന സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഡീ ആക്ടിവേറ്റ് ചെയ്തു. സംഭവത്തിൽ ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, ഉൾപ്പെടെ നിരവധി പ്രമുഖര്‍ ആഷ്നയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു.
Post Your Comments