തിരുവനന്തപുരം: നേമത്ത് വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവിനെതിരെ ആരോപണവുമായി പതിനാറുകാരിയായ മകൾ. ഗാർഹിക പീഡനം മൂലമാണ് തന്റെ അമ്മ ആത്മഹത്യ ചെയ്തതെന്ന് മകൾ ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. ആര്‍മി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ ബിജുവിന്റെ ഭാര്യ ദിവ്യയാണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
വർഷങ്ങളായി അമ്മയെ അച്ഛനും അച്ഛന്റെ വീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് മകൾ പറയുന്നു. പെട്ടന്നൊരുദിവസം ഉണ്ടായ വഴക്കിനെ തുടർന്നല്ല അമ്മ ആത്മഹത്യ ചെയ്തതെന്ന് മകൾ പറയുന്നു. ദിവ്യയുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്‍മുന്നില്‍ കാണേണ്ടിവന്ന പ്ലസ്‌വൺകാരിയുടെ വാക്കുകൾ അച്ഛനെതിരെ ആണെങ്കിലും ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ ദിവ്യയെ ബിജു മർദ്ദിച്ചുവെന്നും സംഭവത്തിന് ദൃക്‌സാക്ഷിയായ മകൾ പറയുന്നു. ഭര്‍തൃ വീട്ടുകാരുടെ പീഡനം വിവരിക്കുന്ന ദിവ്യയുടെ ഓഡിയോ സന്ദേശവും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ഭര്‍തൃ മാതാവ് തന്നെ ഉപദ്രവിക്കുന്നത് ഭര്‍ത്താവ് പിന്തുണയ്ക്കുകയാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ ഭര്‍ത്താവാണ് ഉത്തരവാദിയെന്നുമാണ് സന്ദേശത്തിലുള്ളത്.
തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ദിവ്യ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും ബിജുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കുമ്പോള്‍തന്നെ ആത്മഹത്യയല്ലെന്ന് വരുത്താന്‍ മകളെക്കൊണ്ടു നുണ പറയിപ്പിക്കാനല്ല ബിജുവിന്റെ ശ്രമവും ദുരൂഹത വർധിപ്പിക്കുന്നു.
Post Your Comments