കോട്ടയം: ഉന്നത ജോലികള്‍ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് പിടിയിൽ. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
കാസര്ഗോഡി കാഞ്ഞങ്ങാട് കമ്മാടം കുളത്തിങ്കല്‍ പി. ഷമീമാണ് (33) അറസ്റ്റിലായത്. ഷമീം പുഴക്കര, ഷാനു ഷാന്‍ എന്നീ അപരനാമങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്ക്, ലോക്കോ പൈലറ്റ്, അസി. സ്റ്റേഷന് മാസ്റ്റര്‍ തുടങ്ങിയ ജോലികള്‍ വാഗ്ദാനം ചെയ്ത് ഇയാള്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.
Read Also : സൗദിയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായവരില്‍ ചിലര്‍ കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാറിന് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ പിടിയിലാകുകയായിരുന്നു. ബംഗളൂരുവിലേക്ക് കടക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
Post Your Comments