Latest NewsKeralaNews

വില രണ്ടാഴ്ചയ്ക്കുള്ളില്‍ കുറയും: പച്ചക്കറിവില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്ന് കൃഷിമന്ത്രി

ഇതരസംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കമാണ് വിലവര്‍ധനവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നുണ്ടെങ്കിലും സാഹചര്യം മുതലാക്കി പൂഴ്ത്തിവയ്പ്പ് നടക്കുന്നുണ്ടോയെന്നാണ് സംശയം.

തിരുവനതപുരം: പച്ചക്കറിവില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്ന് കൃഷിമന്ത്രി പി.പ്രസാദ്. ഇടനിലക്കാരെ ഒഴിവാക്കി ഇതര സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി സംഭരിക്കും. ഹോര്‍ട്ടികോര്‍പ്പിന് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം നല്‍കും. തദ്ദേശീയ പച്ചക്കറിയും വിപണിയിലെത്തിക്കും , വില രണ്ടാഴ്ചകൊണ്ട് കുറയുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് പച്ചക്കറി വില ഉയര്‍ന്നു തന്നെ. മൊത്തവിപണിയില്‍ തക്കാളിക്ക് 90 രൂപയും പച്ചമുളകിന് 80 ഉം കൊടുക്കണം. ചില്ലറ വിപണിയില്‍ ഇത് യഥാക്രമം നൂറ്റി മുപ്പതും നൂറ്റി ഇരുപതുമാണ്. ഇതരസംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കമാണ് വിലവര്‍ധനവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നുണ്ടെങ്കിലും സാഹചര്യം മുതലാക്കി പൂഴ്ത്തിവയ്പ്പ് നടക്കുന്നുണ്ടോയെന്നാണ് സംശയം.

Read Also: കേരളത്തിൽ പച്ചക്കറി വിലയിൽ വൻ വർദ്ധനവ്: കുതിച്ചുയർന്ന് തക്കാളി വില

തെങ്കാശി ജില്ലയിലെ 6 കർഷകോത്പാദക സംഘങ്ങളിൽ നിന്നും ഇടനിലയില്ലാതെ പച്ചക്കറി ശേഖരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ കഴിഞ്ഞ ബുധനാഴ്ച ധാരണ പത്രത്തിൽ ഒപ്പുവയ്ക്കുമെന്നാണ് പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button