നെടുങ്കണ്ടം: ഫേസ്‌ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടികളെ പീഡിപ്പിച്ചിരുന്ന യുവാവ് അറസ്റ്റിൽ. ഇടുക്കി തൂക്കുപാലം ബ്ലോക്ക് നമ്പര്‍ 401 കല്ലുപറമ്പില്‍ ആരോമല്‍ (22) ആണ് നെടുങ്കണ്ടം പോലീസ് പിടികൂടിയത്. ഇയാളുടെ പീഡനത്തിനിരയായ പെൺകുട്ടികളിൽ ഒരാൾ തന്നെയാണ് പരാതി നൽകിയത്.
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും റിക്വസ്റ്റ് അയച്ച് സൗഹൃദം നടിച്ച് പിന്നീട് പ്രണയാഭ്യർത്ഥന നടത്തുകയാണ് ഇയാളുടെ രീതി. പിന്നീട് രാത്രി ചാറ്റിൽ നഗ്ന ചിത്രങ്ങൾ ചോദിക്കുകയും, വിവാഹം കഴിക്കാൻ പോകുന്നയാൾ ശരീരം കണ്ടാൽ കുഴപ്പമില്ലെന്ന തരത്തിൽ ഇയാൾ വിശ്വസിപ്പിക്കുകയും ചെയ്യും. നഗ്ന വീഡിയോയും ചിത്രവും കൈയ്യിലെത്തിയാൽ പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഇയാൾ പെൺകുട്ടികളെ താൻ ആവശ്യപ്പെടുന്ന സ്ഥലത്ത് വിളിച്ച് വരുത്തുമായിരുന്നു. വിവാഹ സ്വപ്നം മുന്നിൽ കണ്ട് സമ്മതപ്രകാരവും, ഭീഷണിക്കിരയായും പെൺകുട്ടികൾ വഴങ്ങി കൊടുക്കുകയായിരുന്നു പതിവെന്ന് റിപ്പോർട്ട്.
20 ലധികം പെണ്‍കുട്ടികളെ ആണ് ഇയാൾ ഇത്തരത്തിൽ പീഡിപ്പിച്ചിട്ടുള്ളത്. തന്റെ കൈവശമുള്ള ദൃശ്യങ്ങളും ഫോട്ടോയും ഇയാൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തിട്ടുണ്ടാകാമെന്ന നിഗമനത്താൽ ഇയാളുടെ ചില സുഹൃത്തുക്കളും പൊലിസ് നിരീക്ഷണത്തിലാണ്. ഇയാൾ പീഢിപ്പിച്ച മറ്റ് പെൺകുട്ടികൾ പരാതി നല്കുവാൻ മടിക്കുകയാണ്. പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ആരോമലിന്റെ ഫോണിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Post Your Comments