പാലക്കാട്: സിപിഎം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി പോലീസിനെതിരെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും ഒരു നിയന്ത്രണവുമില്ലാതെയാണ് പലപ്പോഴും പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. പോലീസിനെ നിയന്ത്രിക്കുന്നതിനായി പാര്‍ട്ടി ഇടപെടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ മുന്‍ എംഎല്‍എ പികെ ശശിക്കെതിരെയും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. വനിതാ നേതാവിന്റെ പരാതിയില്‍ നടപടി നേരിട്ട ശശിയെ വേഗത്തില്‍ തിരിച്ചെടുത്തത് വിമര്‍ശനത്തിന് കാരണമാക്കുകയായിരുന്നു. കെടിഡിസി ചെയര്‍മാന്‍ ആയതിന് പത്രത്തില്‍ പരസ്യം നല്‍കിയതിനെതിരെയും പ്രതിനിധികൾ വിമര്‍ശനമുന്നയിയിച്ചു.
Post Your Comments