ന്യൂഡൽഹി : പുത്തന്‍ പ്രതീക്ഷകളുമായി ലോകത്ത് 2022 പിറന്നു. കഴിഞ്ഞ
വർഷങ്ങളിലെ മഹാമാരി ഇത്തവണ ഉണ്ടാകരുതേയെന്ന പ്രാർത്ഥനകളോടെയാണ് മിക്ക ദേവാലയങ്ങളിലും പ്രാർത്ഥനകൾ നടന്നത്. അതേസമയം പലയിടങ്ങളിലും ആഘോഷങ്ങൾ വളരെയേറെ നിയന്ത്രണങ്ങളോടെയാണ് നടന്നത്.
പസഫിക് സമുദ്രത്തിലെ സമോവ, ടോംഗ, കിരിബാത്തി ദ്വീപുകളിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. ഈ ദ്വീപുകള്‍ള്‍ക്ക് പിന്നാലെ പുതുവര്‍ഷം എത്തിയത് ന്യൂസിലന്‍ഡിലാണ്. വലിയ ആഘോഷ പരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് ന്യൂസിലാന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്. ഓസ്‌ട്രേലിയയിലാണ് അതിനുശേഷം പുതുവര്‍ഷമെത്തിയത്. പിന്നീട് ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷം എത്തിയത്.
ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ കേരളമുള്‍പ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും കടുത്ത നിയന്ത്രണത്തോടെയാണ് പുതുവത്സരാഘോഷം നടന്നത്. കേരളത്തില്‍ 10 മണിക്ക് ശേഷം ആഘോഷങ്ങള്‍ നിയന്ത്രിച്ചിരുന്നു. ഡല്‍ഹി, മുംബയ് , ബെംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളിലും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
ലോകം പുതുവത്സരം ആഘോഷിക്കുന്ന ഈ വേളയിൽ സ്നേഹവും സമാധാനവും നന്മയും നിറഞ്ഞ നല്ല നാളുകള്‍ പുതുവര്‍ഷം സമ്മാനിക്കട്ടെഎന്നാശംസിച്ചുകൊണ്ട് , എല്ലാ ഈസ്റ്റ് കോസ്റ്റ് വായനക്കാർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.
Post Your Comments