KeralaLatest NewsNewsIndia

ഡി.എൻ.എ ഫലം എവിടെയെന്ന് കോടതി, ഇനിയും സമയം വേണമെന്ന് ബിനോയ് കോടിയേരി

ബിനോയ് കോടിയേരിയുടെ ഡിഎൻഎ ഫലം ഉടൻ ഹാജരാക്കണം, സമയം അനുവദിച്ച് കോടതി

മുംബൈ : പീഡനക്കേസിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധനാഫലം പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ സ്വദേശിനി നൽകിയ അപേക്ഷ ഫയലിൽ സ്വീകരിച്ച് ബോംബെ ഹൈക്കോടതി. ഡി.എൻ.എ ഫലം എവിടെ എന്ന് ചോദിച്ച കോടതിയോട്, പരിശോധനാഫലം സമർപ്പിക്കാൻ സമയം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ, രണ്ടാഴ്ച സമയം കോടതി അനുവദിച്ചു. ഫെബ്രുവരി 10ന് അടുത്ത വാദം കേള്‍ക്കും.

Also Read:ബിജെപിക്കെതിരെ രാഹുൽ അല്ലാതെ മറ്റൊരു നേതാവുണ്ടോ?: ചോദ്യവുമായി കാനം

കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടും എന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. 2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പൊലീസിൽ യുവതി പരാതി നൽകിയത്. ശേഷം ജൂലൈയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം ഡിഎൻഎ ടെസ്റ്റ് നടത്തി. 17 മാസങ്ങൾക്ക് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭിച്ചത്. സീൽ ചെയ്ത കവറിൽ ഇത് കോടതിക്ക് കൈമാറി. ഈ ഫലമറിയാനാണ് യുവതി കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.

വിവാഹ വാഗ്‌ദാനം നൽകി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചതായും ഈ ബന്ധത്തിൽ എട്ട് വയസുള‌ള കുട്ടിയുണ്ടെന്നും യുവതി 2019 ജൂൺ 13ന് പരാതിപ്പെട്ടിരുന്നു. തനിയ്‌ക്കും കുട്ടിയ്‌ക്കും ജീവനാംശം നൽകണമെന്നാണ് യുവതി ആവശ്യപ്പെട്ടിരുന്നത്. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോൺ എടുക്കാതെയായെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button