ThiruvananthapuramLatest NewsKeralaNattuvarthaNews

വീടും വീട്ട് ഉപകരണങ്ങളും അടിച്ചു തകര്‍ത്തശേഷം വീടിനു തീ കൊളുത്തിയ ഗൃഹനാഥൻ തൂങ്ങി മരിച്ചു

വെള്ളറട പഞ്ചായത്തില്‍ പുലിയൂര്‍ശാല പൊട്ടന്‍ചിറ വാഴവിളകുഴി വീട്ടില്‍ ശേഖരപണിക്കറുടെ മകന്‍ ശ്രീകുമാര്‍ (46) ആണ് മരിച്ചത്

വെള്ളറട: വീടും വീട്ട് ഉപകരണങ്ങളും അടിച്ചു തകര്‍ത്തശേഷം വീടിനു തീ കൊളുത്തിയ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട പഞ്ചായത്തില്‍ പുലിയൂര്‍ശാല പൊട്ടന്‍ചിറ വാഴവിളകുഴി വീട്ടില്‍ ശേഖരപണിക്കറുടെ മകന്‍ ശ്രീകുമാര്‍ (46) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇയാൾ താമസിച്ചിരുന്ന വീടും വീട്ട് ഉപകരണങ്ങളും അടിച്ച് തകര്‍ത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.

Read Also : വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം: ഉത്തരവുമായി ഹൈക്കോടതി

നാട്ടുകാര്‍ വീട്ടില്‍ തീ പടരുന്ന വിവരം ഉടൻ തന്നെ ഫയർ സ്റ്റേഷനിൽ അറിയിച്ചു. തുടര്‍ന്ന് പാറശാല ഫയര്‍ സ്‌റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. അഞ്ച് മുറികളുള്ള ഇരുനില വീടാണ് അഗ്‌നിക്കിരയായത്. ഉപകരണങ്ങള്‍, വിലപ്പെട്ട രേഖകള്‍ തുടങ്ങിയവ കത്തി നശിച്ചു.

രണ്ട് മുറികളിലെ ഉപകരണങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. ശ്രീകുമാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ റൂമില്‍ തീ പിടിച്ചിരുന്നില്ല. തലേദിവസം വീട്ടില്‍ ബഹളം നടന്നതായും ഇവിടെ പൊലീസ് എത്തിയിരുന്നതായും നാട്ടുകാർ പറയുന്നു. കുടുംബ വഴക്കാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button