Latest NewsNewsInternational

യുഎസില്‍ പാക് പ്രതിനിധിയെ നിയോഗിക്കുന്നതിന് വ്യാപക എതിര്‍പ്പ് : ജിഹാദിയെ അംബാസഡറായി നിയമിക്കരുതെന്ന് ആവശ്യം

വാഷിംഗ്ടണ്‍ : അമേരിക്കയിലെ പാകിസ്താന്‍ അംബാസഡറെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ മസൂദ് ഖാനെ അംബാസഡര്‍ ആക്കുന്നതില്‍ വ്യാപക എതിര്‍പ്പ്.

Read Also : വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുത്: മീഡിയവൺ വിഷയത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി

ഇതു സംബന്ധിച്ച് യുഎസ് കോണ്‍ഗ്രസ് അംഗമായ സ്‌കോട്ട് പെറി പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചു. മസൂദ് ഖാന്‍ ജിഹാദിയാണെന്നും അയാള്‍ വീണ്ടും അധികാരത്തിലേറിയാല്‍ ആഗോള തലത്തില്‍ തീവ്രവാദം വര്‍ദ്ധിക്കുമെന്നും കത്തില്‍ പറയുന്നു.

അമേരിക്കയിലെ പാകിസ്താന്‍ അംബാസഡറായി മസൂദ് ഖാനെ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ്. എന്നാല്‍ അംബാസഡര്‍ സ്ഥാനത്തേക്ക് ജിഹാദികളെ നിയമിക്കാനുള്ള പാകിസ്താന്റെ നീക്കം അനുവദിക്കരുതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്ക് പ്രവത്തിക്കാന്‍ പിന്തുണ നല്‍കിയത് മസൂദ് ഖാനാണ്. ഇന്ത്യയ്ക്ക് നേരെ ഭീകരാക്രമണം നടത്തിയ ബുര്‍ഹാന്‍ വാനി ഉള്‍പ്പെടെയുള്ള യുവാക്കളെ ജിഹാദികളാക്കിയതില്‍ ഇയാള്‍ക്ക് നിര്‍ണായക പങ്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button