ഭോപ്പാല്‍ : ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി, രാജ്യത്ത് തദ്ദേശീയമായി നിര്‍മ്മിച്ച 500 കിലോ ജനറല്‍ പര്‍പ്പസ് ബോംബ് (ജിപി ബോംബ്) വ്യോമസേനയ്ക്ക് കൈമാറി. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ഓര്‍ഡനന്‍സ് ഫാക്ടറി ഖമരിയ എന്ന പ്രതിരോധ ആയുധ നിര്‍മ്മാണ യൂണിറ്റില്‍ നിര്‍മ്മിച്ച ബോംബാണ് വ്യോമസേനയ്ക്ക് നല്‍കിയത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഏറ്റവും വലിയ ബോംബ് എന്ന സവിശേഷത കൂടി ജിപി ബോംബിനുണ്ട്.
Read Also : പന്ത്രണ്ട് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി : യുവാവ് പിടിയിൽ
നിരവധി പ്രതിരോധ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ചേര്‍ന്നാണ് അത്യാധുനിക സാങ്കേതിക വിദ്യകളോട് കൂടിയ ബോംബ് വികസിപ്പിച്ചെടുത്തതെന്ന് ഫാക്ടറിയുടെ ജനറല്‍ മാനേജര്‍ എസ്.കെ സിന്‍ഹ പറഞ്ഞു. 1943 ല്‍ സ്ഥാപിതമായ ഖമരിയ ഫാക്ടറി, ഇന്ത്യയിലെ മികച്ച ബോംബ് നിര്‍മ്മാണ യൂണിറ്റുകളില്‍ ഒന്നാണ്.
Post Your Comments