ന്യൂഡൽഹി: അംശിപൊര വ്യാജ ഏറ്റുമുട്ടലിന്മേൽ തുടർനടപടികൾ നടക്കുന്നു. വ്യാജ ഏറ്റുമുട്ടലിൽ പങ്കെടുത്ത ക്യാപ്റ്റനെതിരെ കോർട്ട് മാർഷൽ നടപടികൾ ആരംഭിച്ചതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി.
ജമ്മു കശ്മീരിലെ അംശിപൊരയിൽ, 2020 ജൂലൈ 18 നാണ് വ്യാജ ഏറ്റുമുട്ടൽ ഉണ്ടായത്. മൂന്ന് സാധാരണക്കാർ ഇതിൽ കൊല്ലപ്പെട്ടു. മുഹമ്മദ് അബ്റാർ (16), ഇംതിയാസ് അഹമ്മദ് (20), അബ്റാർ അഹമ്മദ് (25). കശ്മീരിലെ രജൗറി സ്വദേശികളായിരുന്നു മൂന്നുപേരും.
സൈന്യം നടത്തിയ അന്വേഷണത്തിനൊടുവിൽ, വ്യാജഏറ്റുമുട്ടൽ നടത്തി മൂന്നുപേരെയും വധിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. കോർട്ട് മാർഷൽ നടപടികളുടെ വിശദവിവരങ്ങൾ പുറകെ അറിയിക്കുമെന്നും, തൽക്കാലം, മുൻവിധികൾക്ക് സ്ഥാനമില്ലെന്നും ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു.
Post Your Comments