മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോയില്‍ സ്ഫോടനം നടത്തി ഭാര്യയേയും മകളെയും കൊലപ്പെടുത്തിയ യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. തൊണ്ടിപറമ്പില്‍ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മുഹമ്മദ്, ഭാര്യ ജാസ്മിന്‍, ഇവരുടെ കുട്ടി എന്നിവരാണ് മരിച്ചത്. മുഹമ്മദാണ് സ്‌ഫോടനം ഉണ്ടാക്കിയത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഹമ്മദ് എന്നയാള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഓട്ടോയുമായെത്തി ഭാര്യയെയും കുട്ടികളെയും അടുത്തേക്ക് വിളിച്ച ശേഷം സ്ഫോടനം ഉണ്ടാക്കുകയായിരുന്നു. സ്‌ഫോടനം നടത്തിയതിനു പിന്നാലെ മുഹമ്മദ് അടുത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ഇയാൾ ചില അകേസുകളിൽ പ്രതിയാണ്. സ്‌ഫോടനത്തിൽ ഒരു കുട്ടി മാത്രം രക്ഷപ്പെട്ടു. മുഹമ്മദ് സ്ഫോടനം നടത്തുന്നത് സമീപത്തെ പറമ്പിലുണ്ടായിരുന്ന അയൽവാസി കണ്ടു. വാഹനത്തില്‍ പടക്കം ഉള്‍പ്പടെ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു.
Post Your Comments