വീർജീനിയ: കോടതിമുറിയിൽ തന്റെ ഭർത്താവിനെതിരെ കടുത്ത ആരോപണങ്ങളുമായി ഹോളിവുഡ് നടി.ഹോളിവുഡ് നടൻ ജോണി ഡെപ്പിന്റെ മുൻ ഭാര്യയും നടിയുമായ ആംബർ ഹേഡാണ് ഭർത്താവിനെതിരെ പൊട്ടിത്തെറിച്ചത്.
‘ഒന്നിലധികം വട്ടം അദ്ദേഹം എന്നെ മർദ്ദിച്ചിട്ടുണ്ട്. ആദ്യത്തെ അടിയോട് കൂടെ എന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. പിന്നീടൊരിക്കൽ, കൊക്കെയ്ൻ കാണാതായപ്പോൾ അദ്ദേഹം എന്റെ വസ്ത്രങ്ങൾ വലിച്ചഴിച്ചു. എന്റെ മാറിടത്തിൽ പരതി, അടിവസ്ത്രം വലിച്ചൂരി എന്റെ ഉൾഭാഗങ്ങളിൽ വിരൽ കടത്തി കൊക്കെയ്ൻ ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു. ലൈറ്റിലേക്ക് നോക്കി നിന്നതല്ലാതെ, എനിക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല’ ആംബർ മൊഴി നൽകി.
ആംബറിനെതിരെ ഡെപ്പ് നൽകിയ മാനനഷ്ടക്കേസിന്റെ വാദം നടക്കുന്ന കോടതിയിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ജോണി ഡെപ്പിനെതിരെ ഭാര്യ ഒരുപാട് ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഞാനൊരു ഗാർഹിക പീഡനത്തിന്റെ ഇരയാണെന്നുള്ള ആംബറിന്റെ തുറന്നു പറച്ചിൽ, ജോണിയെ വലിയ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരുന്നു. കരാറായ നിരവധി സിനിമകളും അദ്ദേഹത്തിന് നഷ്ടപ്പെട്ടു.
തന്റെ കരിയർ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി 50 മില്യൺ ഡോളറിനാണ് ഡെപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. വിചാരണയുടെ പതിനാലാം ദിവസമാണിന്ന്.
Post Your Comments