CinemaMollywoodLatest NewsKeralaNewsEntertainment

‘ഒരു സംവിധായകൻ എന്നെ മുഖത്തടിച്ചു, ഉത്തരം പറയേണ്ടത് സർക്കാർ’: പത്മപ്രിയ

കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന് നടി പത്മപ്രിയ. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടേണ്ട എന്ന് ഡബ്ല്യുസിസി പറഞ്ഞു എന്നാണ് മന്ത്രി പി രാജീവ് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പത്മപ്രിയ റിപ്പോർട്ടർ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. ലൈംഗിക ചൂഷണം അടക്കമുള്ള പ്രശ്നങ്ങൾ എന്തുകൊണ്ട് പുറത്തുവരുന്നില്ല എന്നുള്ളത് സർക്കാരിനോട് ആണ് ചോദിക്കേണ്ടതെന്നും സർക്കാർ ആണ് ഇതിനെല്ലാം മറുപടി പറയേണ്ടതെന്നും പത്മപ്രിയ പറഞ്ഞു.

‘ലൈംഗിക ചൂഷണം എല്ലാ പ്രശ്ങ്ങളിൽ നിന്നുമുള്ള ഒരു പ്രശ്നം മാത്രമാണ്. എന്റെ കേസിൽ ഒരു സംവിധായകൻ എന്നെ മുഖത്തടിച്ചു. ഇത് ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടയിലാണ്. ‘അമ്മ’ എന്നെ ഈ വിഷയത്തിൽ പിന്തുണച്ചിരുന്നു. ഞാൻ പരാതി നൽകി, സംവിധായകനെ ഒരു വർഷത്തേക്ക് വിലക്കി. പക്ഷെ സത്യം എന്താണ് എന്നാൽ, ആ സംഭവത്തിന് ശേഷം തമിഴ് മേഖലയിൽ എനിക്ക് ഒരു സിനിമ കിട്ടാൻ വളരെ ബുദ്ധിമുട്ടായിരുന്നു. അതാണ് പറഞ്ഞത് ഇത് ലൈംഗിക പ്രശ്ങ്ങൾ മാത്രമല്ല. അതുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിന് വിലയില്ല എന്ന് പറയാൻ കഴിയില്ല.അവസരങ്ങൾ നഷ്ടപ്പെടും എന്നുള്ളതുകൊണ്ടാണ് പരാതികൾ പലതും പുറത്തു വരാത്തത്.

Also Read:73 വർഷമായി, യാത്രക്കാർക്ക് സൗജന്യ യാത്രകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക ട്രെയിൻ: വിശദവിവരങ്ങൾ

എന്തുകൊണ്ട് ഇതൊക്കെ പുറത്തുവരുന്നില്ല എന്നുള്ളത് സർക്കാരിനോട് തന്നെയാണ് ചോദിക്കേണ്ടത്. അവരാണ് ഉത്തരം പറയേണ്ടത്. ഞങ്ങൾ ഇനിയും ശ്രമിച്ചുകൊണ്ടിരിക്കും, ഇരയിൽ നിന്ന് അതിജീവതയിലേക്ക് ഞങ്ങൾ നാല് വർഷം കൊണ്ട് വന്നില്ലേ. അതുകൊണ്ട് തന്നെ നമ്മുടെ അവകാശങ്ങൾക്ക് വേണ്ടി നിൽക്കും. എനിക്കുറപ്പുണ്ട് ഇതിനു ഒരു ഭലം ഉണ്ടാകും. ഇത് ഒരു ഫൈറ്റ് ഒന്നുമല്ല. പക്ഷെ മാറ്റമുണ്ടാകും. അത് പതുക്കെ മാത്രമേ ഉണ്ടാകു. ‘അമ്മ’യുടെ ഇടപെടലിൽ വിഷമമുണ്ട്, പക്ഷെ ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കും. അമ്മയെ ഇല്ലാതാക്കാൻ വേണ്ടിയല്ല എല്ലാം ഒരു മാറ്റത്തിനു വേണ്ടിയാണ്. മാറ്റം ഉണ്ടാകും പക്ഷെ എത്ര വേഗം ഉണ്ടാകും എന്നതിൽ ഉറപ്പ് പറയാൻ കഴിയില്ല’, പത്മപ്രിയ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button