Latest NewsNewsInternational

റഷ്യയ്ക്ക് തിരിച്ചടിയായി ജി-7 രാജ്യങ്ങളുടെ തീരുമാനം

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ജി-7 രാജ്യങ്ങളുടെ തീരുമാനം

വാഷിംഗ്ടണ്‍: റഷ്യയ്ക്ക് വന്‍ തിരിച്ചടിയായി ജി-7 രാജ്യങ്ങളുടെ തീരുമാനം. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി നിര്‍ത്തുകയാണെന്ന് ജി 7 രാജ്യങ്ങള്‍ അറിയിച്ചു. വൈറ്റ് ഹൗസ് ആണ് തീരുമാനം പുറത്തുവിട്ടത്. ഇതുവഴി, റഷ്യയുടെ വരുമാനത്തില്‍ കാര്യമായ ഇടിവ് ഉണ്ടാകുമെന്നാണ് നിഗമനം. എണ്ണ ഇറക്കുമതി നിര്‍ത്തുന്നതോടെ, യുദ്ധത്തിനായി റഷ്യയ്ക്ക് ഫണ്ട് വരുന്നത് തടയാന്‍ കഴിയുമെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Read Also: കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 339 കേസുകൾ

യുഎസിനെ കൂടാതെ, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍ എന്നിവരാണ് ജി 7 ലുളളത്. റഷ്യന്‍ ബാങ്കുകള്‍ക്കെതിരായ നടപടി തുടരുമെന്നും ലോകനേതാക്കള്‍ വ്യക്തമാക്കി. റഷ്യ യുക്രെയ്നില്‍ അധിനിവേശം തുടങ്ങിയിട്ട് മൂന്നാം മാസത്തിലേയ്ക്ക് കടക്കുകയാണ്. യുക്രെയ്ന്റെ മിക്ക മേഖലകളിലും റഷ്യ ആക്രമണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ്, റഷ്യയെ കൂടുതല്‍ സാമ്പത്തികമായി പ്രതിരോധത്തിലാക്കുന്ന നടപടികള്‍ക്ക് ജി 7 കൂട്ടായ്മ മുതിര്‍ന്നത്.

റഷ്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും യുഎസ് വ്യക്തമാക്കി. റഷ്യയ്ക്ക് വേണ്ടിയോ റഷ്യയെ പിന്തുണയ്ക്കുന്നതിനോ യുക്രെയ്നിലെത്തിയ സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെയാണ് നിയന്ത്രണം നിലവില്‍ വരിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button