Kerala

‘ഇവനെ അറസ്റ്റ് ചെയ്യാതെ കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ നിന്നും ഇന്ന് ഞാന്‍ ഇറങ്ങില്ല’: ശപഥവുമായി ജിജി നിക്‌സൺ

'മര്യാദയ്ക്കു് ജീവിച്ചാല്‍ നമ്മുടെ നാട്ടില്‍ ജീവിക്കാം.. മര്യാദയ്ക്കു് ജീവിച്ചില്ലേല്‍ നമ്മുക്കറിയാം പണിയറിയാം'

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന സമ്മേളനത്തിൽ, ‘ഹിന്ദുക്കൾ അരിയും മലരും ക്രിസ്ത്യാനികൾ കുന്തിരിക്കവും കരുതിക്കോ അല്ലെങ്കിൽ മര്യാദയ്ക്ക് ജീവിച്ചോ’ എന്ന ആ പിഞ്ചു ബാലന്റെ വിദ്വേഷ മുദ്രാവാക്യം വൻ വിവാദത്തിലേക്ക്. സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങുകയാണ് ആന്റി ടെററിസം സൈബർ വിങ് പ്രവർത്തക ജിജി നിക്‌സൺ. വർഗീയ വിദ്വേഷമുള്ള മുദ്രാവാക്യം വിളിച്ച ബാലനെതിരെയും, അവന്റെ മാതാപിതാക്കൾക്കെതിരെയും കേസ് കൊടുക്കണമെന്നാണ് ജിജിയുടെ വാദം. കുട്ടിയെ അറസ്റ്റ് ചെയ്യാതെ താൻ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങില്ല എന്ന ശപഥവും ജിജി എടുത്തിട്ടുണ്ട്.

അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

ഇവനെ അറസ്റ്റു് ചെയ്യാതെ കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ നിന്നും ഇന്നു് ഞാന്‍ ഇറങ്ങില്ല…
കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ ഞാന്‍ ഇന്നു് , PFI ആലപ്പുഴ സമ്മേളനത്തില്‍ ഹൈന്ദവരേയും, ക്രൈസ്തവരേയും വംശഹത്യ ചെയ്യും എന്ന പ്രഖ്യാപനം ഒരു് കുട്ടിയെ മുന്‍നിറുത്തി നടത്തിവര്‍ക്കെതിരെ കേസ്സു് കൊടുക്കും.
■PFI /SDP ജിഹാദീ ബാലന്‍ അലപ്പുഴയില്‍ നടന്ന PFI സമ്മേളനറാലിയില്‍ ഉയര്‍ത്തിയ മുദ്രാവാക്യം ആവിതു് ;
” അരിയും മലരും വാങ്ങിച്ചു്
വീട്ടില്‍ വാങ്ങി വച്ചോള്ളൂ
കുന്തിരിക്കം വാങ്ങിച്ചു്
വീട്ടില്‍ കാത്തു് വച്ചോളൂ..
വരുന്നുണ്ടെടാ വരുന്നുണ്ടെടാ
നിന്റെയൊക്കെ കാലന്മാര്‍ (2)
മര്യാദയ്ക്കു് ജീവിച്ചാല്‍
നമ്മുടെ നാട്ടില്‍ ജീവിക്കാം
മര്യാദയ്ക്കു് ജീവിച്ചില്ലേല്‍
നമ്മുക്കറിയാം പണിയറിയാം
മര്യാദയ്ക്കു് മര്യാദയ്ക്കു്
മര്യാദയ്ക്കു് ജീവിച്ചോ
ബാബറിയിലും വുസൂ ചെയ്യും
ഗ്യാന്‍വാപിയിലും വുസൂ ചെയ്യും
ഇന്‍ഷാ അള്ളാ ഇന്‍ഷാ അള്ളാ
ഓര്‍ത്തുവച്ചോ സങ്കികളേ
സങ്കീ സങ്കീ നിന്നെക്കൊണ്ടേ
ഞങ്ങള്ങ്ങു് പോകോളൂ..”
ഈ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയ PFI /SDPI തീവ്രവാദസംഘനകള്‍ക്കു് എതിരെയും, ഈ ബാലനെതിരേയും ATCW നിയമനടപടികള്‍ സ്വീകരിക്കുന്നതാണു്.
ആ ബാല ജിഹാദിയുടെ പേരു്, അഡ്രസ്സു് കണ്ടെത്തി തരാന്‍ ദേശസ്നേഹികളായ ഏവരോടും ആവശ്യപ്പെടുന്നു്. ഈ വിഷയത്തില്‍ എല്ലാ മതേതരവാദികളുടേയും, ദേശസ്നേഹികളായ വ്യക്തികളുടേയും, ദേശീയതയും മതേതരവും ഉയര്‍ത്തിപിടിക്കുന്ന സംഘടനകളുടെയും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു്.
മിസ്റ്റര്‍ പിണറായി വിജയനോടും, കേരളാ DGP -യോടും, ഈ കുട്ടിയെക്കൊണ്ടു് ഇത്തരം മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ച ഇസ്ളാമിക തീവ്രവാദസംഘടനകളുടെ ,വര്‍ഗ്ഗീയറാലി സംഘടിപ്പിച്ച, സംഘാടകര്‍ക്കെതിരെ കേസ്സെടുക്കാന്‍ Anti Terrorism Cyber Wing ആവശ്യപ്പെടുന്നു്.
#keralapolice
#keraladgp
”ഹിന്ദുക്കൾ അരിയും മലരും ക്രിസ്ത്യാനികൾ കുന്തിരിക്കവും വാങ്ങി വെച്ചോളു ……… മര്യാദയ്ക്ക് ജീവിച്ചില്ലേൽ അവർക്ക് അറിയാം ആസാദി ” ഇതാണു് PFI /SDPI സമ്മേളനറാലിയില്‍ പങ്കെടുത്ത കൊടും തീവ്രവാദികള്‍ നടുറോഡില്‍ ഉയര്‍ത്തിയ പൈശാച്ചികമായ മുദ്രാവാക്യം .
ആസാദി എന്തെന്നറിയാൻ, വിവേക് അഗ്നിഹോത്രിയുടെ ‘ കാശ്മീരി ഫയൽസ് എന്ന സിനിമ കാണ്ടാല്‍ മതിയാകും . അല്ലെങ്കില്‍ കാശ്മീരിലെ തീവ്രവാദസംഘടനകളോടു് ചോദിച്ചാലും മതിയാകും.
PFI/SDPI തുടങ്ങിയ മതതീവ്രവാദ സംഘടനകള്‍ , നടത്തിയ മതേതറ റാലിയുടെ ഭാഗമായി നടത്തിയ മഹാ സമ്മേളനത്തില്‍, നാളെയുടെ വാഗ്ദാനമായ ഒരു കൊച്ചു പയ്യനിലൂടെ, പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദസംഘടനകള്‍ ഉയര്‍ത്തിയ ഒരു് പ്രഖ്യാപനം ആണിതു്. ഇതിനെതിരെ അതിശക്തമായ പ്രതികരണങ്ങള്‍ കേരളം ആകെ ഉയര്‍ന്നുവരികതന്നെ ചെയ്യും.
കുഞ്ഞുമനസ്സുകളിൽ പോലും ഇത്രയും വിദ്വേഷം കുത്തി നിറച്ചു കൊണ്ട് PFI/SDPI എന്നീ തീവ്രവാദസംഘടനകള്‍ നടത്തിയ അതിനികൃഷ്ഠമായ ഈ കൊലവിളിക്കെതിരെ നടപടിയെടുക്കാൻ കേരളാ സർക്കാർ തയ്യാറാകണം എന്നു് Anti Terrorism Cyber Wing അതിശക്തമായ ഭാഷയില്‍ ആവശ്യപ്പെടുന്നു്.
■■■ എന്താണു് PFI ആലപ്പുഴ സമ്മേളനത്തില്‍ ഉയര്‍ത്തിയ പ്രഖ്യാപനം ;
ആലപ്പുഴയിലെ സമ്മേളനത്തില്‍ PFI ഉയര്‍ത്തിയ പ്രഖ്യാപനം ‘Save Republic ‘ എന്നതായിരുന്നു് .
എന്താണു് അതിന്റെ അര്‍ത്ഥം , ഇന്‍ഡ്യന്‍ റിപ്പബ്ളിക്കിനെ രക്ഷിക്കുക. എന്നു് വച്ചാല്‍ ‘ഇന്‍ഡ്യയുടെ മോചനം PFI -യിലൂടെ ‘ എന്നതാണു് അതിന്റെ അര്‍ത്ഥം . കുറച്ചു്കൂടി വ്യക്തമായി മതപരമായി പറഞ്ഞാല്‍ ‘ ഇന്‍ഡ്യയുടെ മോചനം ഇസ്ളാമിലൂടെ ‘ എന്നതാണു് അതിന്റെ അര്‍ത്ഥം .
■ എങ്ങിനെ ആണു് PFI ഇന്‍ഡ്യയെ രക്ഷിക്കുക ; അതു RSS -നെ എതിര്‍ത്തുകൊണ്ടാണു് PFI , ഇന്‍ഡ്യയുടെ മോചനം ഇവിടെ നടപ്പില്‍ ആക്കുവാന്‍ പോകുന്നതു് എന്നതാണു് അതിന്റെ ആന്തരിക അര്‍ത്ഥം .
അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ അവരുടെ നേതാക്കന്മാരുടെ ഇന്നത്തെ പ്രസംഗത്തില്‍ തന്നെയുണ്ടു്;
□1. ”രാജ്യത്തെ മുസ്‌ലിംകൾ സംഘപരിവാറിന്റെ കാരുണ്യത്തിൽ ജീവിക്കണമെന്ന ആർഎസ്‌എസ് നിലപാട് പിഎഫ്‌ഐ അംഗീകരിക്കില്ലെന്നും തങ്ങൾ പറഞ്ഞു. ആർഎസ്എസിനെതിരെ ശക്തമായ പ്രചാരണം നടത്താൻ ഞങ്ങൾ പോകുകയാണ്. ഈ വർഷം ഓഗസ്റ്റ് വരെ സേവ് ദ റിപ്പബ്ലിക് ക്യാമ്പയിൻ തുടരും. ശനിയാഴ്ചത്തെ ആലപ്പുഴയിലെ റാലിക്ക് ശേഷം ആഗസ്റ്റ് ആറിന് കോഴിക്കോട്ടും സമാനമായ പരിപാടി സംഘടിപ്പിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
□ 2.ജ്ഞാനവാപി മസ്ജിദ് വിഷയം ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് പിഎഫ്ഐ ദേശീയ പ്രസിഡന്റ് ഒഎംഎ സലാം പറഞ്ഞു. “ജുഡീഷ്യറിയിൽ പോലും മുസ്ലീങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന വ്യക്തിഗത അവകാശങ്ങൾ മുസ്ലീങ്ങളിൽ നിന്ന് അന്യവൽക്കരിക്കപ്പെടുന്ന സാഹചര്യമാണ് നാം അഭിമുഖീകരിക്കുന്നത്. ബാബറി മസ്ജിദ് പ്രശ്നം അവസാനമല്ല, ഒരു തുടക്കം മാത്രമായിരുന്നുവെന്ന് സമീപകാല സംഭവവികാസങ്ങൾ തെളിയിക്കുന്നു. റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ അസ്തിത്വം കാണാൻ ആഗ്രഹിക്കുന്നവരെല്ലാം പ്രതിഷേധവുമായി രംഗത്ത് വരണം. ഇന്ത്യയെ സംരക്ഷിക്കാൻ മതേതര രാഷ്ട്രീയ പാർട്ടികൾ മുൻകൈ എടുക്കുന്നത് വരെ നമുക്ക് കാത്തിരിക്കാനാവില്ല. റിപ്പബ്ലിക് ഓഫ് ഇന്ത്യയെ സംരക്ഷിക്കുന്നതിന് പിഎഫ്ഐ നേതൃത്വം നൽകും, ”അദ്ദേഹം പറഞ്ഞു.
□ 3. PFI റാലിയില്‍ ഇന്നു് കേട്ടതു് ,
മതേതര റാലിയില്‍ വിളിച്ച മുദ്രാവാക്യം അള്ളാഹു അക്‌ബര്‍, തക്‌ബീര്‍ ബോലോ എന്നാണു്.
ചുരുക്കിപറഞ്ഞാല്‍ , ഇന്‍ഡ്യയുടെ മോചനം ഇസ്ളാമിലൂടെ എന്നാകുന്നു്, ആലപ്പുഴയിലെ PFI സമ്മേളനത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം. ഇതു് അതിശക്തമായ വര്‍ഗ്ഗിയ ധ്രുവീകരണങ്ങളും, വര്‍ഗ്ഗീയകലാപങ്ങളും, ആയിരിക്കും മതേതരഭാരതത്തില്‍ സൃഷ്ടിക്കാന്‍ പോകുന്നതു്. ഇന്‍ഡ്യന്‍ ദേശീയതയുടെ പ്രതീകമായ RSS മാത്രം ആണു് തങ്ങളുടെ എതിരാളിയെന്നു് , PFI തങ്ങളുടെ ആലപ്പുഴ സമ്മേളനത്തില്‍ ,സേവു് റിപ്പബ്ളിക്കു് മുദ്രാവാക്യം ഉയര്‍ത്തി ഇന്നു് പ്രഖ്യാപിച്ചപ്പോള്‍, അതു് പൊളിറ്റിക്കല്‍ ഹിന്ദുയിസവും ,പൊളിറ്റിക്കല്‍ ഇസ്ളാമും തമ്മില്‍ നേര്‍ക്കു് നേരുള്ള ഒരു് യുദ്ധമുഖം തന്നെയാണു് ,ഈ ഭാരതമണ്ണിന്റെ കുരുക്ഷേത്ര യുദ്ധഭൂമിയില്‍ തുറന്നിരിക്കുന്നതു്.
ഇതു് വരാനിരിക്കുന്ന വന്‍ ദുരന്തങ്ങളുടെ അതിഭയാനകമായ സൂചനകള്‍ തന്നെയാണു്.
ജയ് ഹിന്ദ്
Jiji Nixon
Anti Terrorism Cyber Wing

shortlink

Related Articles

Post Your Comments

Related Articles


Back to top button