കൊല്ലം: കൊട്ടാരക്കരയിൽ അങ്കണവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ ഐ.സി.ഡി.എസ് സൂപ്രവൈസർക്കെതിരെ അങ്കണവാടി ഹെൽപ്പറുടെ പരാതി. മോശം അരിയാണെന്നറിയിച്ചിട്ടും പരിശോധിക്കാനോ മാറ്റി നൽകാനോ സൂപ്പർവൈസർ തയ്യാറായില്ലെന്നാണ് ഹെൽപ്പറുടെ പരാതി. സംഭവത്തിൽ, സൂപ്പർവൈസറോട് ചൈൽഡ് ഡവലപ്‌മെന്റ് പ്രോജക്റ്റ് ഓഫീസർ വിശദീകരണം തേടി.
ഫെബ്രുവരി 28 നാണ് അവസാനമായി കല്ലുവാതുക്കലെ അങ്കണവാടിയിൽ അരിയെത്തിച്ചത്. കിട്ടിയത് മോശം അരിയാണെന്ന് സൂപ്പര്‍വൈസറെ അറിയിച്ചുവെന്നും എന്നാൽ, യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഹെൽപ്പര്‍ സജ്ന പറയുന്നു.
പരിശോധനക്ക് സൂപ്പര്‍വൈസർ ഇതുവരെ എത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. അതേ സമയം, മോശം അരിയാണെന്ന് അറിയിച്ചിട്ടില്ലെന്നും തന്റെ കീഴിലുള്ള മറ്റ് അങ്കണവാടികളിൽ പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് ഐ.സി.ഡി.എസ് സൂപ്പര്‍വൈസർ പ്രതികരിച്ചത്.
Post Your Comments