തിരുവനന്തപുരം: കായംകുളത്ത് സ്കൂളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 20 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ, സ്‌കൂളുകളിലെ ഉച്ചഭക്ഷണ ക്രമീകരണത്തിൽ നിയമനടപടികൾ കർശനമാക്കാനൊരുങ്ങി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. സ്‌കൂളുകളിലെ ഉച്ചഭക്ഷണ ക്രമീകരണത്തിൽ അമ്മമാരും ഇടപെടണമെന്നും ജനപ്രതിനിധികൾ സ്‌കൂളുകൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സിൽവിൽ സപ്ലൈസ് നൽകുന്ന അരിയുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടെ സിവിൽ സ്റ്റേഷൻ സ്കൂളിലെ പാചകപ്പുര സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്‍റെ നിലവാരം പരിശോധിക്കാനായി മന്ത്രിമാർ ഇന്ന് സന്ദർശനം നടത്തുമെന്ന് അറിയിച്ചിരുന്നു. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ കോഴിക്കോടും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്തുമാണ് സന്ദർശനം നടത്തുന്നത്. ഉച്ചയ്ക്ക് വിദ്യാർത്ഥികൾക്കൊപ്പമാകും രണ്ട് മന്ത്രിമാരും ഭക്ഷണം കഴിക്കുക.
Post Your Comments