ഡെറാഢൂണ്‍: മധ്യപ്രദേശിലെ പന്ന ജില്ലയിൽ നിന്ന് ചാര്‍ധാം യാത്രയ്ക്കുള്ള തീർത്ഥാടകരുമായി പോയ ബസ് ഞായറാഴ്ച വൈകുന്നേരം ഉത്തരകാശിയിൽ വച്ച് മറിഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ 26 പേർ മരിക്കുകയും മറ്റുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉത്തരാഖണ്ഡ് യമുനോത്രി ദേശീയപാതയിലാണ് അപകടം നടന്നത്. 28 തീര്‍ത്ഥാടകരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
യമുനോത്രി, ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി എന്നീ പുണ്യസ്ഥലങ്ങളിലേക്കുള്ള യാത്രയാണ് ചാര്‍ധാം.
യമുനോത്രിയിലേക്ക് പോകുന്നവരാണ് ബസില്‍ ഉണ്ടായിരുന്നത്. മധ്യപ്രദേശിലെ പന്ന ജില്ലയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. വിവരം അറിഞ്ഞയുടന്‍ തന്നെ പൊലീസും എസ്.ഡി.ആര്‍.എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. ഡ്രൈവറെയും സഹായിയെയും കൂടാതെ 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
Post Your Comments