പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം റാഫേല്‍ നദാലിന്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പാരീസിലെ റോളണ്ട് ഗാരോസില്‍ 14-ാം കിരീടം സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ ചൂടിയത്. സ്‌കോര്‍: 6-3, 6-3, 6-0. നദാലിന്റെ കരിയറിലെ 22-ാം ഗ്രാന്‍ഡ്‌സ്ലാം കിരീടം കൂടിയാണ് 36-ാം വയസില്‍ സ്വന്തമായത്.
നാല് വര്‍ഷമായി റാഫേല്‍ നദാലിന്‍റെ അക്കാഡമിയില്‍ പരിശീലനം നടത്തിവരികയായിരുന്നു കാസ്പര്‍ റൂഡ്. ആദ്യ രണ്ട് റൗണ്ടുകളില്‍ ഭേദപ്പെട്ട ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും നദാലിന്‍റെ കരുത്തിന് മുന്നില്‍ ശിഷ്യന് കാലുറപ്പിക്കാനായില്ല. മൂന്നാം സെറ്റില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് നദാല്‍ കിരീടം ഉയര്‍ത്തിയത്.
Read Also:- കഴുത്ത് വേദന അകറ്റാൻ..
ഗ്രാന്‍ഡ്‌സ്ലാം ഫൈനലിലെത്തുന്ന ആദ്യ നോര്‍വീജിയന്‍ താരമെന്ന നേട്ടം 23കാരനായ റൂഡ് നേരത്തെ സ്വന്തമാക്കിയിരുന്നു. അതേസമയം, വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗാ സ്യാംതെക് സ്വന്തമാക്കി. ഫൈനല്‍ മത്സരത്തില്‍ അമേരിക്കന്‍ കൗമാര താരം കോകോ ഗോഫിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് സ്യാംതെക് കിരീടം നേടിയത്. സ്‌കോര്‍ 6-1, 6-3.
Post Your Comments