സോൾ: പ്രകോപനപരമായി മിസൈലുകൾ തുടരെത്തുടരെ പരീക്ഷിക്കുന്ന ഉത്തര കൊറിയക്ക് തക്കമറുപടി നൽകി ദക്ഷിണ കൊറിയയും അമേരിക്കയും. ഒന്നിനു പിറകെ ഒന്നായി സർഫസ് ടു സർഫസ് മിസൈലുകൾ ഇരുരാജ്യങ്ങളും ലോഞ്ച് ചെയ്തു.
തിങ്കളാഴ്ച രാവിലെ, ദക്ഷിണ കൊറിയയുടെ കിഴക്കൻ തീരത്തിന് സമീപമാണ് കരയിൽ നിന്നും കരയിലെ ലക്ഷ്യത്തിലേക്ക് ആക്രമിക്കുന്ന എട്ട് സർഫസ് – സർഫസ് മിസൈലുകൾ അമേരിക്ക ലോഞ്ച് ചെയ്തത്. തൊട്ടു മുൻപത്തെ ദിവസമായ ഞായറാഴ്ച, ഹ്രസ്വദൂര മിസൈലുകൾ ദക്ഷിണ കൊറിയയും തൊടുത്തിരുന്നു. ഉത്തര കൊറിയയുടെ പ്രകോപനങ്ങൾക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് ഇരു രാജ്യങ്ങളുടെയും ഈ അഭ്യാസ പ്രകടനം.
കഴിഞ്ഞ മാസം സ്ഥാനമേറ്റെടുത്ത ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ, ഉത്തര കൊറിയൻ പ്രകോപനങ്ങൾക്കെതിരെ സന്ധിയില്ലാത്ത നയം പ്രഖ്യാപിച്ചിരുന്നു. കിറുകൃത്യമായി ലക്ഷ്യം ആക്രമിച്ച് തകർക്കാനുള്ള ‘പ്രിസിഷൻ സ്ട്രൈക്ക്’ പ്രാപ്‌തി തങ്ങൾക്കുണ്ടെന്ന് ലോകത്തിന് ബോധ്യപ്പെടുത്താനാണ് മിസൈൽ പരീക്ഷണങ്ങൾ നടത്തിയതെന്ന് ദക്ഷിണ കൊറിയൻ മിലിറ്ററി വെളിപ്പെടുത്തി.
Post Your Comments