തിരുവനന്തപുരം: ക്യാപ്റ്റനെന്ന വിളിയിലൊന്നും താൻ വീഴില്ലെന്ന് പ്രവർത്തകരോട് വിളിച്ചു പറഞ്ഞ് തിരുവനന്തപുരത്ത് വി.ഡി സതീശന്റെ മാസ് എൻട്രി. തങ്ങളുടെ കൂട്ടായ നേതൃത്വമാണ് പാർട്ടിയെന്നും, തന്റെ ചിത്രം മാത്രമുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ എവിടെയെങ്കിലും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
Also Read:പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : ബസ് ഡ്രൈവർ പിടിയിൽ
‘തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം തൃക്കാക്കരയില്‍ ഉണ്ടായ ഉജ്ജ്വല വിജയം പ്രവര്‍ത്തകര്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തൃക്കാക്കരയിലെ ജയം ഒരു തുടക്കം മാത്രമാണ്. ഇനിയും ഒരുപാട് കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്. വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ തിരിച്ചുവരാന്‍ സാധിക്കുകയുള്ളൂ. അതിനുള്ള ആത്മവിശ്വാസം തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ ആവേശം താല്‍കാലികമാക്കാതെ സംഘടനയിലെ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും’, വി.ഡി സതീശൻ പറഞ്ഞു.
‘നമുക്ക് ഒന്നാം നിര നേതാക്കള്‍ മാത്രം പോര, രണ്ടാം നിരയും മൂന്നാം നിരയും നാലാം നിരയും ശക്തിപ്പെടുത്തണം. ശക്തമായ യുവനിര വേണം, മികച്ച വനിതാപ്രാതിനിദ്ധ്യം വേണം. ഇതിനെല്ലാം ഒന്നിച്ച് നിന്ന് ശ്രമിക്കണം. നമുക്കൊരു വനിതാ എംഎല്‍എ വരികയാണ്’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments