പാലക്കാട്: യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിനെതിരെ രൂക്ഷ വിമർശനവുമായി ഡി.വൈ.എഫ്.ഐ. വനിതാ നേതാവിൻ്റെ പീഡന പരാതി പൊലീസിന് കൈമാറാതെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ മുക്കിയെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. സഹപ്രവർത്തകയെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിവേക് എച്ച് നായർ പീഡിപ്പിച്ച പരാതി പോലീസിന് കൈമറാതെയുള്ള ഷാഫി പറമ്പിലിൻ്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നും ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
‘പാലക്കാട് വെച്ച് നടന്ന യൂത്ത് കോൺഗ്രസ് ക്യാമ്പിൽ തിരുവനന്തപുരത്ത് നിന്ന് എത്തിയ വനിതാ ഭാരവാഹിയെയാണ് വിവേക് പീഡിപ്പിച്ചത്. ഇതേ തുടർന്ന് യുവതി സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും പരാതി നൽകിയിരുന്നു. ദേശീയ സെക്രട്ടറി പുഷ്പലത വിവേകിനെ പുറത്താക്കി തടിതപ്പുകയാണ് ചെയ്തത്. ഇപ്പോഴും ഷാഫി പറമ്പിൽ മൗനം പാലിക്കുകയും പരാതി കണ്ടില്ലെന്ന് നടിക്കുകയുമാണ്’- ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ വ്യക്തമാക്കി.
Read Also: ഇ-മാലിന്യ സംസ്‌കരണം: ഇതുവരെ തീർപ്പാക്കിയത് 4000 അപേക്ഷകളെന്ന് ദുബായ് മുൻസിപ്പാലിറ്റി
‘ഷാഫി പ്രത്യേക താൽപര്യം എടുത്ത് സ്റ്റേറ്റ് എക്സിക്യൂട്ടീവിൽ ഉൾപെടുത്തപ്പെട്ട ആളാണ് വിവേക്. മുമ്പും സമാന പീഡന പരാതികളിൽ ആരോപിതനായ വിവേക് ഷാഫിയുടെ സംരക്ഷണയിലാണ് യൂത്ത് കോൺഗ്രസിൻ്റെ തലപ്പത്ത് കടിച്ചു തൂങ്ങിയിരുന്നത്. അഹല്യ ക്യാമ്പസിൽ നടന്ന ക്യാമ്പിൽ ദിവസവും മദ്യപിച്ച് ലക്ക് കെട്ട് വന്ന വിവേകിനെ ക്യാമ്പിൽ നിന്ന് ഒഴിവാക്കാൻ ഒരു പക്ഷത്തുള്ളവർ ശ്രമിച്ചിരുന്നുവെന്നാണ് അറിയുന്നത്’- ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു.
Post Your Comments