തൃശൂർ: കുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്കെതിരെ നടപടിയെടുക്കാനൊരുങ്ങി താരസംഘടനയായ അമ്മ. ഇതിന്റെ മുന്നോടിയായി കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ മോഹൻലാൽ നിർദ്ദേശം നൽകി. പോക്‌സോ വകുപ്പ് പ്രകാരമാണ് നടനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ തൃശൂർ അയ്യന്തോളിലാണ് സംഭവം. തൃശൂർ വെസ്റ്റ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അയ്യന്തോളിലെ എസ്എൻ പാർക്കിനു സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്.
ശ്രീജിത്ത് രവി കുട്ടികളെ വീടുവരെ പിന്തുടര്‍ന്നുവെന്നും വീടിന് മുന്നില്‍ വെച്ചാണ് നഗ്നതാ പ്രദര്‍ശനം നടത്തിയതെന്നും പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസോട് പറഞ്ഞു. പിറ്റേ ദിവസവും ഇതേ രീതിയില്‍ ശ്രീജിത്ത് കുട്ടികളെ പിന്തുടര്‍ന്നു, നഗ്നതാ പ്രദര്‍ശനത്തിന് ശ്രമിച്ചു, എന്നാല്‍ വീട്ടുകാര്‍ കണ്ടതോടെ ശ്രീജിത്ത് കാറുമായി സ്ഥലം വിടുകയായിരുന്നെന്നും അച്ഛന്‍ പറഞ്ഞു.
Also Read:കാളി പോസ്റ്റർ വിവാദം: വേഷം കെട്ടി പുക വലിക്കുന്ന ‘ശിവനും പാർവതിയും’ – ഫോട്ടോ പങ്കുവെച്ച് ലീന മണിമേഖല
തൃശൂർ പോലീസിന്റെ അന്വേഷണ മികവാണ് ശ്രീജിത്ത് രവിയെ കുടുക്കിയത്. ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പാർക്കിന് സമീപമെത്തിയ ഇയാൾ കുട്ടികളോട് പരസ്യ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. സെൽഫി എടുക്കാനും ശ്രമിച്ചു. ഇതിന് ശേഷം കാറോടിച്ച് അതിവേഗതയിൽ പോയി. ജൂലൈ നാലിനായിരുന്നു സംഭവം. പോലീസ് പരാതി കിട്ടിയതോടെ സിസിടിവി പരിശോധന തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ നടന് കുരുക്കായി.
കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണം തടയുന്നതിനുള്ള (പോക്‌സോ) നിയമപ്രകാരമാണ് ശ്രീജിത്ത് രവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വിഗ് വച്ച് ആളെ തിരിച്ചറിയാതെയുള്ള കുതന്ത്രങ്ങളും ശ്രീജിത്ത് രവി പുറത്തെടുക്കാറുണ്ട്. പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനവും അവരെ കൂടെ കിട്ടുന്ന വിധത്തിൽ സെൽഫി എടുക്കുന്നതും ശ്രീജിത്ത് രവിയുടെ ഹോബിയാണെന്നാണ് സൂചന. ശ്രീജിത്ത് രവിക്ക് ജാമ്യം നൽകരുതെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു. മുൻപും സമാനമായ കുറ്റം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
Post Your Comments