ഡൽഹി: സ്ത്രീയെ പരസ്യമായി അസഭ്യം പറഞ്ഞ രാഷ്ട്രീയ പ്രവർത്തകന് നേരെ ബുൾഡോസർ ആക്ഷനുമായി ഭരണകൂടം. ബിജെപി കിസാൻ മോർച്ച അംഗമായ ശ്രീകാന്ത് ത്യാഗിയ്ക്കു നേരെയാണ് നോയിഡ ഭരണകൂടം നടപടിയെടുത്തത്.
പോലീസ് ഉദ്യോഗസ്ഥരോടൊപ്പമാണ് നോയിഡ തദ്ദേശ ഭരണകൂടം ബുൾഡോസർ സഹിതം ശ്രീകാന്തിന്റെ വീട്ടിലെത്തിയത്. സെക്ടർ 93ബിയിലുള്ള ഗ്രാൻഡ് ഒമാക്സ് സൊസൈറ്റിയിലെ വീട്ടിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വീടിനു മുന്നോട്ടായി പണിതുയർത്തിയിരുന്ന അനധികൃത നിർമ്മിതിയാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റിയത്.
Also read: ‘അശോക് ഗെഹ്ലോട്ട് കുറ്റവാളികളെയാണ് പിന്തുണയ്ക്കുന്നത്’: ആഞ്ഞടിച്ച് നിർഭയയുടെ അമ്മ
സംഭവമറിഞ്ഞ് ശ്രീകാന്ത് ത്യാഗിയുടെ അനുയായികൾ നിരവധി പേരാണ് പ്രതിഷേധവുമായി സ്ഥലത്തെത്തിയത്. എന്നാൽ, ഇവരെയെല്ലാം പിന്നീട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് മാറ്റി. ദിവസങ്ങൾക്കു മുമ്പാണ് ബിജെപി കിസാൻ മോർച്ച അംഗമെന്ന് ആരോപിക്കപ്പെടുന്ന ത്യാഗിയും ഒരു സ്ത്രീയും തമ്മിൽ പരസ്യമായി തർക്കമുണ്ടായത്. നിയമം ലംഘിച്ച് ചെടികൾ നട്ടുപിടിപ്പിക്കാനുള്ള ത്യാഗിയുടെ ശ്രമത്തെ സ്ത്രീ എതിർത്തതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. തുടർന്ന്, സ്ത്രീയെ അധിക്ഷേപിക്കുന്ന ത്യാഗിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻപ്രതിഷേധം സൃഷ്ടിച്ചിരുന്നു.
Post Your Comments