തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ ടിക് ടോക്- റീല്‍സ് താരത്തിനെതിരെ വീണ്ടും പരാതിയുമായി യുവതികൾ. ഇയാള്‍ സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അത് വെച്ച് ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് വീട്ടമ്മയാണ് ഇയാൾക്കെതിരെ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. സൗഹൃദം മുതലെടുത്ത് ഇ-മെയില്‍, ഇന്‍സ്റ്റഗ്രാം ഐഡികളും പാസ് വേര്‍ഡും കൈക്കലാക്കി അത് വെച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ട്.
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട വിനീത്, പിന്നീട് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് വിവാഹിതയായ യുവതി നല്‍കിയ പരാതിയിൽ പറയുന്നത്. ഇയാളുടെ തനിനിറം വ്യക്തമാകുന്ന യുവതികൾ പിന്നീട് ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കും. ഇവരെ ഇയാൾ വിളിച്ച് ഭീഷണിപ്പെടുത്തുക പതിവാണ്. വിളിച്ചിട്ട് ഫോണെടുക്കാത്തവരുടെ ഐഡിയില്‍നിന്ന് സ്‌റ്റോറികളും ചിത്രങ്ങളും വിനീത് പോസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
വിനീത് മര്‍ദിച്ചെന്ന് പറഞ്ഞ് ചില കോളേജ് വിദ്യാര്‍ഥിനികള്‍ പോലീസിനെ ഫോണില്‍വിളിച്ച് പരാതിപ്പെട്ടിരുന്നു. ശാരീരികമായി ചൂഷണം ചെയ്തിട്ടില്ലെങ്കിലും ഇയാള്‍ പലപ്പോഴായി മർദ്ദിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടികൾ പറയുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവരുമായും വിനീത് അടുപ്പം സ്ഥാപിച്ചത്. പിന്നീട് മോശമായി പെരുമാറാന്‍ തുടങ്ങിയതോടെ പലരും സൗഹൃദത്തില്‍നിന്ന് പിന്മാറുകയായിരുന്നു.
Post Your Comments