KeralaLatest NewsNews

ബാലഗോകുലം സമ്മേളനത്തില്‍ പങ്കെടുത്തതിൽ എന്താണ് തെറ്റ്? ബീന ഫിലിപ്പിന് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍

മുസ്ലീം സംഘടനകളുടെ എതിർപ്പിനെ ഭയന്നാണ് സർക്കാരിന്‍റെ എല്ലാ തീരുമാനവും.

തിരുവനന്തപുരം: സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ പങ്കെടുത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മേയറിനെതിരെ സി.പി.എം നടപടിക്ക് ഒരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണെന്നും ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച പരിപാടിയിൽ മേയർ പങ്കെടുത്തതിൽ എന്താണ് തെറ്റെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചു.

‘ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച പരിപാടിയിൽ മേയർ പങ്കെടുത്തതിൽ എന്താണ് തെറ്റ്? സി.പി.എമ്മിന്‍റെ ഇരട്ട നീതിയുടെ ഉദാഹരണമാണിത്. മുസ്ലീം സംഘടനകളുടെ എതിർപ്പിനെ ഭയന്നാണ് സർക്കാരിന്‍റെ എല്ലാ തീരുമാനവും.  മേയറെ തൽസ്ഥാനത്ത് നിന്ന് മാറ്റാനാണ് ശ്രമമെന്നാണ് പറയുന്നത്. മുസ്ലീം സംഘടനകളുടെ എതിർപ്പ് ഉയർന്നപ്പോഴാണ് ശ്രീറാമിനെ മാറ്റിയത്. സി.പി.എമ്മിന് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പ്രധാനം. ന്യൂനപക്ഷ വർഗീയതയെ സി.പി.എം താലോലിക്കുന്നു’- സുരേന്ദ്രന്‍ പറഞ്ഞു.

Read Also:  അമ്മമാരുടെ കൂട്ടായ്മയിലാണ് താൻ പങ്കെടുത്തത്: ബാലഗോകുലം,ആർ.എസ്.എസ് പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്ന് മേയർ

അതേസമയം, വിവാദങ്ങൾക്ക് വിശദീകരണവുമായി കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. അമ്മമാരുടെ കൂട്ടായ്മയിലാണ് താൻ പങ്കെടുത്തതെന്നും പരിപാടിക്ക് പോകരുതെന്ന് പാർട്ടി കർശനമായി പറഞ്ഞിട്ടില്ലെന്നും മേയർ വ്യക്തമാക്കി. ബാലഗോകുലം ആർ.എസ്.എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്നും അവർ അഭിപ്രായപ്പെട്ടു. കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞതെന്നും വിവാദമുണ്ടായതിൽ ഏറെ ദുഖമുണ്ടെന്നും മേയർ വിശദീകരിക്കുന്നു.

‘പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതൽ അവരെ സ്നേഹിക്കണം. കേരളീയർ കുട്ടികളെ സ്നേഹിക്കുന്നതിൽ സ്വാർത്ഥരാണ്’- ബീന ഫിലിപ്പ് പറഞ്ഞു. ബാലഗോകുലത്തിന്‍റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സി.പി.എം മേയറുടെ പരാമർശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button