KollamKeralaNattuvarthaLatest NewsNews

ദമ്പതികളെ സാമൂഹിക വിരുദ്ധ സംഘം ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു

പരവൂർ കൂനയിൽ ക്ലാവറ തൊടിയിൽ വീട്ടിൽ വിനീത്, ഭാര്യ സുജ എന്നിവർക്കാണ് ക്രൂര ആക്രമണത്തിൽ പരിക്കേറ്റത്

പൂതക്കുളം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ദമ്പതികൾക്ക് സാമൂഹിക വിരുദ്ധ സംഘത്തിന്റെ ക്രൂര ആക്രമണം. പരവൂർ കൂനയിൽ ക്ലാവറ തൊടിയിൽ വീട്ടിൽ വിനീത്, ഭാര്യ സുജ എന്നിവർക്കാണ് ക്രൂര ആക്രമണത്തിൽ പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനായിരുന്നു സംഭവം. സ്കൂട്ടറിൽ പരവൂരിൽ പോയി തിരികെ വരികയായിരുന്ന വിനീതിനെ ക്ലാവറ തോടിന് സമീപം കലുങ്കിൽ ഇരുന്ന് മദ്യപിക്കുകയായിരുന്ന സംഘം ആക്രമിക്കുകയായിരുന്നു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചായിരുന്നു മർദനം.

ഭ‌‌ർത്താവിന്‍റെ നിലവിളി കേട്ട് സ്ഥലത്ത് എത്തിയ സുജയെ അക്രമികൾ വസ്ത്രം വലിച്ചു കീറി ശരീരമാസകലം മർദിച്ചു. പിന്നീട് അക്രമി സംഘം വിനീതിന്‍റെ സ്കൂട്ടർ സമീപത്തെ തോട്ടിലേയ്ക്ക് തള്ളി മറിച്ചിട്ടു. വിവരം അറിഞ്ഞെത്തിയ സുജയുടെ മാതാപിതാക്കളെയും സംഘം അസഭ്യം പറഞ്ഞു. പൊലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Read Also : കൃഷ്ണവിലാസം ഭഗീരഥൻ പിള്ള, ചെറിയവെടി 4 വലിയവെടി 4, ആത്മഗതം മൈക്കിൽ കൂടി വിളിച്ച് പറയാതിരുന്നാൽ ഫലം കുറയും: ഷാഫി പറമ്പിൽ

തുടർന്ന്, സ്പെഷൽ ബ്രാഞ്ച് പൊലീസ് വിവരം അറിയിച്ചതനുസരിച്ച് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം പരവൂർ പൊലീസ് കണ്ടാലറിയാവുന്ന എട്ടു പേർക്ക് എതിരേ കേസെടുത്തു.

അതേസമയം, ബിയർ കുപ്പി കൊണ്ട് തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹമാസകലം മർദ്ദനമേറ്റ സുജ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button