KeralaLatest NewsNews

ദിലീപിന്റെ കേസ് പൊളിഞ്ഞതു കൊണ്ട് ക്രൈംബ്രാഞ്ച് വേറെ കേസുണ്ടാക്കാന്‍ നോക്കുകയാണ്: പി.സി ജോര്‍ജ്

അവര് എടുത്തത് കണ്ട് എനിക്ക് ദേഷ്യം വന്നു, ഒന്നാം ക്ലാസില്‍ പഠിക്കുന്ന അമ്മുവിന്റേയും അപ്പുവിന്റേയും ടാബ് ക്രൈം ബ്രാഞ്ച് കൊണ്ട് പോകാന്‍ നോക്കി

കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സംഘം വീട്ടില്‍ നടത്തിയ റെയ്ഡിനെക്കുറിച്ച് പ്രതികരണവുമായി പി.സി ജോര്‍ജ്. ലാവ്‌ലിന്‍ കേസില്‍ അടുത്ത മാസം വിധി വരുമെന്ന് ഉറപ്പായതോടെയാണ് മുഖ്യമന്ത്രി തനിക്കെതിരെ പുതിയ നീക്കവുമായി രംഗത്തെത്തിയതെന്ന് പി.സി.ജോര്‍ജ് ആരോപിച്ചു.

‘ലാവ്‌ലിന്‍ കേസില്‍ വിധി വരുമ്പോള്‍, പിണറായി വിജയന്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് ഉറപ്പാണ്. ശിക്ഷ കിട്ടുമെന്ന് ഉറപ്പായതുകൊണ്ടാണ് അവിഹിത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് 20 വര്‍ഷമായി കേസ് പിടിച്ചുവച്ചിരിക്കുന്നത്. വിധിയുടെ കാര്യം ചര്‍ച്ചയാകാതിരിക്കാനാണ് ഈ റെയ്ഡ്’, പി.സി ജോര്‍ജ് പറഞ്ഞു.

‘ദിലീപിന്റെ സഹോദരനുമായി ഷോണ്‍ ജോര്‍ജ് സംസാരിച്ച ഫോണ്‍ കണ്ടെത്താനാണെന്ന് പറഞ്ഞാണ് ക്രൈം ബ്രാഞ്ച് റെയ്ഡിനെത്തിയത്. 2019ല്‍ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് പരാതി കൊടുത്തിരുന്ന ഫോണാണ് ക്രൈം ബ്രാഞ്ച് 2022ല്‍ അന്വേഷിക്കുന്നത്’, പി.സി ജോര്‍ജ് ചൂണ്ടിക്കാണിച്ചു.

‘രാവിലെ ഏഴേ കാലിന് പൊലീസ് വന്നു. വാതില്‍ തുറന്ന് കൊടുക്കാന്‍ ഞാന്‍ പറഞ്ഞു. എല്ലായിടവും റെയ്ഡ് ചെയ്തോളാന്‍ പറഞ്ഞു. അന്വേഷിച്ച് വന്നിട്ട് എന്തെങ്കിലും കൊണ്ടു പോകണ്ടേ. അവര് എടുത്തത് കണ്ട് എനിക്ക് ദേഷ്യം വന്നു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന അമ്മു എന്ന എന്റെ കൊച്ചുണ്ട്. ആറാം ക്ലാസില്‍ പഠിക്കുന്ന അപ്പുവും. രണ്ടും ഷോണിന്റെ മക്കളാണ്. ഈ രണ്ട് മക്കളുടെയും ടാബ് എടുത്ത് കൊണ്ട് പോവാന്‍ നോക്കി. പിള്ളേര്‍ക്ക് പരീക്ഷ നടക്കുവാണ്. ഇത് കൊണ്ട് പോകാന്‍ സമ്മതിക്കാന്‍ പറ്റോ. അതാ എനിക്ക് അരിശം വന്നേ. ദിലീപിന്റെ കേസ് കോടതിയില്‍ പൊളിഞ്ഞുപോയി. ക്രൈം ബ്രാഞ്ചിന് നാണക്കേടായി. അതുകൊണ്ട് അവര് വേറെ കേസ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്’ – പി.സി ജോര്‍ജ് സ്വകാര്യ ചാനലിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button