കൊല്ലം: പരസ്യമായി സംഘം ചേർന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുളള വിരോധത്തിൽ മധ്യവയസ്കനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പൊലീസ് പിടിയിൽ. ആദിച്ചനല്ലൂർ പ്ലാക്കാട് മുണ്ടപ്പുഴ തെക്കതിൽ ഷിഹാബുദീൻ (51), പ്ലാക്കാട്, സുബിത ഭവനിൽ മുരുകൻ(56) എന്നിവരാണ് പൊലീസ് പിടിയിലായത്. ചാത്തന്നൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ആക്സിസ് ബാങ്കും പേ നിയർബൈയും കൈകോർക്കുന്നു, ലക്ഷ്യം ഇതാണ്
താഴം വടക്ക് മാവിലഴികം വീട്ടിൽ താഹക്കാണ് മർദ്ദനം ഏറ്റത്. 30-ന് രാത്രി ഒമ്പതോടെ ഇത്തിക്കര ബസ് സ്റ്റോപ്പിന് പുറക് വശത്ത് പരസ്യമായി മദ്യപിച്ച് കൊണ്ടിരിക്കുകയായിരുന്ന പ്രതികളോട് ഇവിടിരുന്ന് മദ്യപിക്കരുതെന്ന് താഹ പറഞ്ഞിരുന്നു. ഈ വിരോധത്തിലാണ് പ്രതികൾ താഹയെ ആക്രമിച്ചത്. പ്രതികൾ ചീത്ത വിളിച്ച് കൊണ്ട് വലത് കാൽ മുട്ട് മടക്കി താഹയെ കുനിച്ച് നിർത്തി നെഞ്ചത്തിടിക്കുകയും ഇടി കൊണ്ട് തറയിൽ വീണപ്പോൾ തറയിലിട്ട് നെഞ്ചത്തും വാരിയെല്ലിനും മറ്റും ചവിട്ടുകയും കമ്പ് കൊണ്ട് തലയിൽ അടിയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. തലയിൽ അടി കൊള്ളാതെ ഒഴിഞ്ഞ് മാറിയെങ്കിലും നെഞ്ചത്ത് കൊണ്ട് താഹയുടെ വാരിയെല്ലിന് പൊട്ടലും ശ്വാസകോശത്തിനും ഹൃദയത്തിനും ക്ഷതം സംഭവിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന്, ചാത്തന്നൂർ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ ഇൻസ്പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ആശ വി രേഖ, സുരേഷ് കുമാർ, എഎസ്ഐ ബിജു, എസ് സിപിഓ ദിനേശ് കുമാർ, സിപിഓ അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.
Post Your Comments