ആലപ്പുഴ: നവജാതശിശുവിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ കുട്ടിയുടെ അമ്മയെ പൊലീസ് കണ്ടെത്തി. സമീപത്തെ ആശുപത്രികളില്‍ നടത്തിയ തിരച്ചിലിലാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.
പ്രസവിച്ചിട്ട് മണിക്കൂറുകള്‍ മാത്രമായ കുഞ്ഞിനെയാണ് കണ്ടെത്തിയതെന്ന് വ്യക്തമായതോടെയാണ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് പൊലീസ് തിരച്ചില്‍ നടത്തിയത്.
Read Also : സിദ്ദിഖ് കാപ്പന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യമായെന്ന് ഭാര്യ റെയ്ഹാനത്ത്
അതേസമയം, തുമ്പോളി വികസന ജംഗ്ഷനില്‍ ഇന്നു ഉച്ചയോടെയാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രസവത്തെതുടര്‍ന്ന്, അമിത രക്തസ്രാവമുണ്ടായതോടെയാണ് യുവതി ഭര്‍ത്താവിനും അമ്മയ്ക്കുമൊപ്പം ആശുപത്രിയില്‍ ചികിത്സ തേടിയത്. യുവതി ഗര്‍ഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നെന്ന് ഭര്‍ത്താവും അമ്മയും പൊലീസില്‍ മൊഴി നല്‍കി. ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ മാത്രമാണ് പ്രസവത്തെ തുടര്‍ന്നാണ് രക്തസ്രാവമുണ്ടായതെന്ന് മനസിലായതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.
ആക്രി സാധനങ്ങള്‍ ശേഖരിക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളിയാണ് കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് നാട്ടുകാരെ വിവരമറിയച്ചത്. തുടർന്ന്, കുഞ്ഞിനെ ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Post Your Comments